സ്ഥാനാർഥിനിർണയത്തിൽ വിട്ടുവീഴ്ചയില്ലെന്നു ഹൈക്കമാൻഡ്
സ്ഥാനാർഥിനിർണയത്തിൽ  വിട്ടുവീഴ്ചയില്ലെന്നു ഹൈക്കമാൻഡ്
Sunday, January 24, 2021 12:55 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസിനെ സംബന്ധിച്ച് അതീവ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിനിർണയത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നു ഹൈക്കമാൻഡ്. സ്ഥാനാർഥി നിർണയത്തിൽ ജയസാധ്യത മാത്രമാകും മാനദണ്ഡം. സ്വയം പ്രഖ്യാപിത സ്ഥാനാർഥികളായി ആരും രംഗത്തു വരേണ്ടതില്ല.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അടക്കമുള്ള ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചേർന്ന മേൽനോട്ടസമിതി, ഭാരവാഹി യോഗങ്ങളിൽ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കിയത്.

സ്ഥാനാർഥിനിർണയത്തിൽ ഗ്രൂപ്പ് അടക്കമുള്ള പരിഗണനകളൊന്നും ഉണ്ടാവില്ല. നേതാക്കൾ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവയ്ക്കണം. തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകണം. തനിക്ക് വ്യക്തിതാത്പര്യങ്ങളില്ല. താത്പര്യങ്ങളുള്ളവർ തുറന്നു പറഞ്ഞെന്നു വരില്ല.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം എത്തിയ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറിന്‍റെ സമിതിയും ഇക്കാര്യത്തിൽ ചില നിർദേശങ്ങൾ നൽകിയിരുന്നു. പകുതി സ്ഥാനാർഥികൾ പുതുമുഖങ്ങളാകണമെന്നും എംഎൽഎമാരിൽ 20 ശതമാനം പേർക്കേ സീറ്റുണ്ടാകൂവെന്നും സമിതി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ യും ഉയർത്തിക്കാട്ടാതെ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനാൽ ഗ്രൂപ്പുകളി ശക്തമാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ നേതൃത്വത്തിനു ബോധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് പിടിമുറുക്കുന്നത്.


എന്നാൽ, പാർട്ടിയുടെ താഴേത്തട്ടിൽ എന്തു നടക്കുന്നുവെന്ന് പലർക്കുമറിയില്ലെന്ന് യോഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ആരും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തിറങ്ങേണ്ടതില്ല. യുഡിഎഫിന് ഈ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുവിജയം അവസാനവാക്കല്ല. കിറ്റ് കൊടുത്തത് കൊണ്ടാണ് വിജയിച്ചതെന്നു പറയുന്നത് ശരിയല്ല. പ്രവർത്തിക്കാൻ കോണ്‍ഗ്രസ് പ്രവർത്തകരില്ലായിരുന്നു.

എൽഡിഎഫിന്‍റെയും ബിജെപിയുടെയും പ്രവർത്തകർ താഴേതട്ടിലിറങ്ങി പ്രചാരണം നടത്തി. ഇതിനെ പ്രതിരോധിക്കാൻ കോണ്‍ഗ്രസ് പ്രവർത്തകർക്കു കഴിഞ്ഞില്ല. സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്നു കോണ്‍ഗ്രസ് പ്രവർത്തകർക്ക് അറിയില്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. അല്ലെങ്കിൽ ഇനിയും തിരിച്ചടിയുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മാധ്യമങ്ങളെ ഒഴിവാക്കിയായിരുന്നു രമേശിന്‍റെയും വേണുഗോപാലിന്‍റെയും പ്രസംഗം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.