തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനത്തിനു മുകളിൽ. ഇന്നലെ 61,066 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് പോസിറ്റിവിറ്റി നിരക്ക് 11.4 ശതമാനമായത്. ഒരു മാസത്തിനിടെ എട്ടിനും പത്തിനും ഇടയിലായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഈ ആഴ്ച പകുതിയോടെ പത്തിനു മുകളിലെത്തി. രണ്ടു ദിവസം തുടർച്ചയായി പത്ത് ശതമാനത്തിനു മുകളിലെത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയർന്നതോടെ സംസ്ഥാനം വീണ്ടും ആശങ്കയിലായി.
ഇന്നലെ 6,960 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യുകെയിൽ നിന്നെത്തിയ ഒരാൾക്കുകൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യുകെയിൽനിന്നു വന്ന 69 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തിയിട്ടുള്ളത്. 5283 പേർ ഇന്നലെ രോഗമുക്തരായി.
ഇന്നലെ 23 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 3,587 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 73 പേർ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 6339 പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 499 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 49 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.നിലവിൽ 72,048 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
ഇന്നലെ കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം-1083, കോഴിക്കോട്-814, കോട്ടയം-702, കൊല്ലം-684, പത്തനംതിട്ട-557, മലപ്പുറം-535, തിരുവനന്തപുരം-522, ആലപ്പുഴ-474, തൃശൂർ-401, കണ്ണൂർ-321, വയനാട്-290, ഇടുക്കി-256, പാലക്കാട്-234, കാസർഗോഡ്-87.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.