കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിന്‍റെ മകൻ‍‍?
കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിന്‍റെ മകൻ‍‍?
Friday, January 22, 2021 1:44 AM IST
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎൽഎ കളമശേരി നിയമസഭാ മണ്ഡലത്തിൽ വീണ്ടും മത്സരിച്ചേക്കില്ല. കേസിനു പുറമെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഇബ്രാഹിം കുഞ്ഞിനെ മത്‌സരത്തിൽനിന്നു വിലക്കുന്നു.

മുസ് ലിം ലീഗിന്‍റെ സിറ്റിംഗ് സീറ്റിൽ വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ മകനും ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അ ഡ്വ.അബ്ദുള്‍ ഗഫൂറും പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിയും എറണാകുളം ജില്ലക്കാരനുമായ ടി.എ. അഹമ്മദ് കബീര്‍ എംഎല്‍എയുമാണ് പരിഗണനയിലുള്ളത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്‍റെ പേരും ഉയരുന്നുണ്ട്. ഇതിൽ ഇബ്രാഹിം കുഞ്ഞിന്‍റെ മകനുതന്നെയാണു പ്രഥമ പരിഗണനയെന്നാണു സൂചന.

മുസ് ലിം ലീഗിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനും മലപ്പുറത്തിനു പുറത്തുള്ള പ്രധാന നേതാവുമായ ഇബ്രാഹിംകുഞ്ഞിന്‍റെ താത്പര്യപ്രകാരം തന്നെയായിരിക്കും കളമശേരിയില്‍ യുഡിഎഫിന്‍റെ സ്ഥാനാർഥി നിർണയം.

കളമശേരിയിൽ യുഡിഎഫ് സ്വതന്ത്രനാകാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കോണ്‍ഗ്രസോ മുസ് ലിം ലീഗോ ഇതിനോടു പ്രതികരിച്ചിട്ടില്ല.


അഴിമതിക്കേസിന്‍റെ പശ്ചാത്തലത്തില്‍ കളമശേരി കോണ്‍ഗ്രസ് ഏറ്റെടുത്തു പകരം മലബാര്‍ മേഖലയില്‍ ഒരു സീറ്റ് ലീഗിനു നല്‍കുമെന്ന പ്രചാരണങ്ങളെ ലീഗ് നേതൃത്വം തള്ളിക്കളയുകയാണ്.

എറണാകുളം ജില്ലയില്‍ മുസ് ലിം ലീഗ് മത്സരിക്കുന്ന ഏക സീറ്റാണ് കളമശേരി. ഈ സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തുന്നത് ഉചിതമായിരിക്കില്ലെന്നാണ് ലീഗിന്‍റെ വിലയിരുത്തല്‍.

പാലാരിവട്ടം അഴിമതി ചര്‍ച്ചയാക്കി കളമശേരി മണ്ഡലം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. ‌‌ഇതിനായി കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനും അവർ ആലോചിക്കുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിമിനെ ഉൾപ്പെടെ പരിഗണിക്കുന്നുണ്ടെന്നാണു റിപ്പോർട്ട്.

2011ൽ കളമശേരി മണ്ഡലം രൂപീകൃതമായതു മുതല്‍ ഇബ്രാഹിം കുഞ്ഞാണ് ഇവിടത്തെ എംഎല്‍എ. 2011ലെ 7,789 വോട്ടിന്‍റെ ഭൂരിപക്ഷം 2016ലെ ഇടതുതരംഗത്തിൽ 12,188 ആക്കി ഉയര്‍ത്തി. അതേസമയം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുപ്രകാരം 2,895 വോട്ടുകളുടെ ലീഡ് എല്‍ഡിഎഫിനു മണ്ഡലത്തിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.