നടിയെ ആക്രമിച്ച കേസ് വിപിന്‍ ലാലിനെ ഹാജരാക്കാന്‍ കോടതി ഉത്തരവ്
നടിയെ ആക്രമിച്ച കേസ് വിപിന്‍ ലാലിനെ  ഹാജരാക്കാന്‍ കോടതി ഉത്തരവ്
Thursday, January 21, 2021 12:07 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. വിചാരണ പൂര്‍ത്തിയാകാതെ മാപ്പുസാക്ഷിയായ വിപിനെ ജയിലില്‍ നിന്നു പുറത്തുവിട്ട നടപടി ചോദ്യം ചെയ്തു കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹർജിയിലാണ് ഇയാളെ അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.

ഇന്നു വിപിന്‍ ലാലിനെ സാക്ഷിയായി വിസ്തരിക്കാനിരിക്കെയാണ് അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയത്. ഇയാൾ ജാമ്യം ലഭിക്കാതെയാണ് ജയില്‍ മോചിതനായതെന്നും വിചാരണ പൂര്‍ത്തിയാവും വരെ ജയിലില്‍ അടയ്ക്കണമെന്നും സാക്ഷിയായി വിസ്തരിക്കരുതെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.


നേരത്തെ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരെ അടക്കം വിളിച്ചുവരുത്തി മൊഴിയെടുത്തതില്‍നിന്നാണ് വിപിന്‍ ലാല്‍ ജാമ്യം ലഭിക്കാതെയാണ് ജയിലില്‍നിന്നു പുറത്തുവന്നതെന്ന് സ്ഥിരീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.