പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി; വാടകക്കെട്ടിടങ്ങളിലെ സർക്കാർ സ്കൂളുകൾക്ക് ഭൂമിയും കെട്ടിടവും ലഭ്യമാക്കാൻ പദ്ധതി
പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി; വാടകക്കെട്ടിടങ്ങളിലെ സർക്കാർ സ്കൂളുകൾക്ക്  ഭൂമിയും കെട്ടിടവും ലഭ്യമാക്കാൻ പദ്ധതി
Thursday, January 21, 2021 12:07 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വാടക ക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്കൂളുകൾക്കു ഭൂമിയും കെട്ടിടവും നൽകുന്നതിനായി പ്രത്യേക പദ്ധതി തയാറാക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്.

വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കെല്ലാം ഭൂമിയുടെ മേലുള്ള പാട്ടാവകാശം നിലനിർത്തിക്കൊണ്ട് കെട്ടിടങ്ങൾ നവീകരിക്കുകയോ പുതിയത് നിർമിക്കുകയോ ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ ധനമന്ത്രി പറഞ്ഞു.

ബജറ്റിൽ ഉൾപ്പെടുത്തിയ കവിതയെഴുതിയ പാലക്കാട് കുഴൽമന്ദത്തെ സ്നേഹയുടെ സ്കൂളായ കുഴൽമന്ദം ജിഎച്ച്എസിന് പുതിയ കെട്ടിടം നിർമിക്കാൻ ഏഴു കോടി രൂപ അനുവദിച്ചു. 86 വർഷമായി വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇതിനു പുറമെ അങ്കണവാടി വർക്കർമാരുടെ പ്രതിമാസ പെൻഷൻ 2000 രൂപയിൽനിന്നും 2500 രൂപയായി വർധിപ്പിച്ചു. 2012 നു ശേഷം ആരംഭിച്ച സർക്കാർ പ്രീ പ്രൈമറി സ്കൂളിലെ 2267 അധ്യാപകർക്കും 1097 ആയമാർക്കും 1000 രൂപ വീതം നൽകും. ഇതുൾപ്പെടെ 498 കോടി രൂപയുടെ അധിക ബാധ്യത പ്രതീക്ഷിക്കുന്ന മറ്റു പുതിയ പദ്ധതികളും ധനമന്ത്രി ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിക്കിടെ പ്രഖ്യാപിച്ചു.

മറ്റു പ്രഖ്യാപനങ്ങൾ

• മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി 10 കോടി അനുവദിക്കും.

• ഖാദി മേഖലയുടെ സഹായം 14 കോടിയിൽനിന്ന് 20 കോടിയാക്കും.

• ആചാരസ്ഥാനികളുടെയും കോലാധാരികളുടെയും പ്രതിമാസ വേതനം പരിഷ്കരിക്കും.

• പ്രാദേശിക പത്രപ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തും.

• മഹാകവി അക്കിത്തത്തിന് ജന്മനാട്ടിൽ സ്മാരകം നിർമിക്കും.

• തൃശൂർ പൂരം, പുലികളി എന്നിവക്ക് ടൂറിസം വകുപ്പ് വഴി ധനസഹായം.

• പ്ലാന്‍റേഷൻ, നാളികേരം, ഫാമിംഗ് കോർപറേഷനുകളുടെ പ്രവർത്തനം സമഗ്രമായി വിലയിരുത്തി പുനഃസംഘടിപ്പിക്കും.


• പുതിയ മുനിസിപ്പാലിറ്റികൾക്ക് ആസ്ഥാനം നിർമിക്കാൻ എസ്റ്റിമേറ്റ് തുകയുടെ 50 ശതമാനം തുക അധിക സഹായം.

• ഇ. ബാലാനന്ദൻ പഠന കേന്ദ്രത്തിന് 50 ലക്ഷം. നിള ഫെസ്റ്റിന് 50 ലക്ഷം, പൊന്നാനിയിലെ മഖ്ദൂം സ്മാരക നിർമാണത്തിന് 50 ലക്ഷം.

•സൊസൈറ്റി ഫോർ സോഷ്യൽ കോണ്‍ടാക്ട് ആൻഡ് സെക്യൂരിറ്റി രൂപവത്കരിക്കാൻ ഒരു കോടി

• കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്പോട്സ് സ്കൂൾ, ആനാവൂർ ഹയർ സെക്കൻഡറി സ്കൂൾ, സെന്‍റ് മൈക്കിൾസ് കോളജ് എന്നിവക്ക് സ്റ്റേഡിയ നിർമാണത്തിന് തുക.

• ആലപ്പുഴയിൽ ദേശീയ റോവിംഗ് അക്കാഡമി സ്ഥാപിക്കും.

• കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവണ്‍മെന്‍റ് ഹൈസ്കൂൾ സ്പോർട്സ് സ്കൂളായി മാറ്റുന്നതിന് മൂന്നു കോടി.

• പൊതുമേഖല സ്ഥാപനങ്ങളിൽ പുരപ്പുര സൗരോർജ പ്ലാന്‍റ് സ്ഥാപിക്കാൻ നടപടി.

• വ്യാപാരിക്ഷേമനിധി അംഗങ്ങൾക്ക് അംശാദായം ഉയർത്തിയത് എന്നൊക്കെയാണോ അന്നു മുതൽ പെൻഷൻ വർധന ബാധകമാക്കി കുടിശിക നൽകും.

• സാമൂഹ്യക്ഷേമ പെൻഷനിൽ ഉൾപ്പെടാത്ത കാൻസർ രോഗികൾ അടക്കമുള്ളവരുടെ പെൻഷനുകൾ പരിശോധിച്ച് മാർഗനിർദേശം തയാറാക്കും. ചികിത്സാ സഹായം ടെകയർടേക്കർ സഹായം, മറ്റ് സ്കീമുകളിൽനിന്നുള്ള സഹായം തുടങ്ങി എല്ലാം പരിശോധിച്ചാകും തീരുമാനം.

• ആംനസ്റ്റി ഓരോ വർഷവും പ്രത്യേകമായി സ്വീകരിക്കാൻ അനുമതി.

• 2004 വരെയുള്ള വിൽപന നികുതി കുടിശിക വാറ്റ് അംനസ്റ്റി സ്കീം പ്രകാരം അടയ്ക്കാൻ വ്യവസ്ഥ ചെയ്യും. 2005 മുതലുള്ള കുടിശിക 2020-21 അംനസ്റ്റി സ്കീം പ്രകാരം അടയ്ക്കാം.

• ടൂറിസ്റ്റ് മോട്ടോർ ക്യാബുകളുടെ വാഹന നികുതി കുടിശിക 2022 മാർച്ചിനകം പത്ത് ദ്വൈമാസ ഗഡുക്കളായി അടയ്ക്കാൻ സൗകര്യം.

• പൊഴിയൂർ ഫിഷിംഗ് ഹാർബർ നിർമാണം 2021-22 ൽ ആരംഭിക്കും .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.