ട്രഷറി തട്ടിപ്പ്: ഡയറക്ടറെ താക്കീത് ചെയ്തു
Wednesday, January 20, 2021 1:00 AM IST
തിരുവനന്തപുരം: കോടികളുടെ ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ടു വീഴ്ച വരുത്തിയെന്നു കണ്ടെത്തിയ ട്രഷറി ഡയറക്ടർക്കെതിരേയുള്ള നടപടി താക്കീതിലൊതുക്കി. വഞ്ചിയൂർ ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിനെ തുടർന്നാണ് ട്രഷറി ഡയറക്ടർ എ.എം.ജാഫറിനെ താക്കീത് ചെയ്യാൻ ധനവകുപ്പ് തീരുമാനിച്ചത്.

ഇതു രണ്ടാം തവണയാണ് ജാഫറിനെ താക്കീത് ചെയ്യുന്നത്. എറണാകുളം ജില്ലാ ട്രഷറിയിലെ ജീവനക്കാരിയെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങളുണ്ടായി എന്ന ആരോപണത്തെ തുടർന്നാണ് ആദ്യം താക്കീത് ചെയ്തത്. രണ്ടാമതും താക്കീത് ചെയ്തതോടെ ഇക്കാര്യം അദ്ദേഹത്തിന്‍റെ സർവീസ് ബുക്കിൽ രേഖപ്പെടുത്തും.

വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് 2.73 കോടി രൂപയാണ് ഒരു ജീവനക്കാരൻ തട്ടിയെടുത്തത്. വിരമിച്ചയാളുടെ പാസ് വേഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ട്രഷറി ഡയറക്ടറേറ്റിന്‍റെ അനാസ്ഥ മുതലെടുത്താണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്. ട്രഷറി നടത്തിപ്പിലെ വീഴ്ചകളും ട്രഷറി കന്പ്യൂട്ടർ വത്ക്കരണത്തിലെ സാങ്കേതിക പിഴവും മുതലെടുത്തായിരുന്നു തട്ടിപ്പു നടത്തിയിരുന്നത്. സർക്കാരിന് നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് നടപടി.


അതേ സമയം, ട്രഷറി ഡയറക്ടറെ താക്കീത് ചെയ്ത സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രതികരണം. വകുപ്പുതലത്തിൽ എടുക്കുന്ന എല്ലാ നടപടികളും മന്ത്രി അറിയണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.