ഗണേഷ്കുമാറിന്‍റെയും മുൻ ഓഫീസ് സെക്രട്ടറിയുടെയും വീടുകളിൽ പോലീസ് പരിശോധന
ഗണേഷ്കുമാറിന്‍റെയും മുൻ ഓഫീസ്  സെക്രട്ടറിയുടെയും  വീടുകളിൽ പോലീസ് പരിശോധന
Wednesday, December 2, 2020 12:54 AM IST
പത്തനാപുരം/കൊട്ടാരക്കര: കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എയുടെ പത്തനാപുരം മഞ്ചള്ളൂരിലെ വീട്ടിലും ഇദ്ദേഹത്തിന്‍റെ ഓഫീസ് സെക്രട്ടറിയായിരുന്ന കോട്ടാത്തല ബി.പ്രദീപ് കുമാറിന്‍റെ കോട്ടാത്തലയിലെ വീട്ടിലും പോലീസ് പരിശോധന.

ഇന്നലെ വൈകുന്നേരം നാലരയോടെയാണു പോലീസിന്‍റെ സൈബർ വിഭാഗം ഗണേഷകുമാറിന്‍റെ വീട്ടിൽ പരിശോധന ആരംഭിച്ചത്. കോട്ടാത്തല പ്രദീപ് ഉപയോഗിച്ചിരുന്ന ഫോണ്‍, കംപ്യൂട്ടർ മറ്റ് രേഖകള്‍ എന്നിവ കണ്ടെത്താന്‍ വേണ്ടിയാണ് പരിശോധന നടത്തിയത്.

ബേക്കല്‍ പോലീസിന്‍റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് കോട്ടാത്തല പണയിൽ പുല്ലന്‍റഴികത്ത് വീട്ടിൽ റെയ്ഡിനെത്തിയത്. രണ്ട് മണിക്കൂർ പരിശോധന നടത്തി.
പ്രദീപ് കുമാറിന്‍റെ മാതാവും സഹോദരിയുമാണ് ഇവിടെ കുടുംബവീട്ടിൽ താമസിക്കുന്നത്. വല്ലപ്പോഴും മാത്രമാണ് പ്രദീപ് ഇവിടെ എത്താറുള്ളത്. വീട്ടിലുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അന്വേഷണ സംഘം മടങ്ങിയത്.

നടിയെ ആക്രമിച്ച സംഭവത്തില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ എം എൽ എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ കഴിഞ്ഞ 24 ന് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് വിശദമായി ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച പ്രദീപ് കുമാറിന് കോടതി ജാമ്യം നല്‍കി.


പത്തനാപുരം സിഐ എന്‍.സുരേഷ്കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ഗണേഷ്കുമാറിന്‍റെ വീട്ടിൽ പരിശോധന നടത്തിയത്. നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന പരിശോധന ഏഴോടെ അവസാനിച്ചു.

സിം കാര്‍ഡുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും അടക്കം പരിശോധിച്ചെന്നും സംശയിക്കുന്ന രീതിയിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പത്തനാപുരം സി ഐ പറഞ്ഞു. പത്തനാപുരം എസ്ഐമാരായ സുബിന്‍ തങ്കച്ചന്‍, ഷിബു, അംബിക, റൂറല്‍ സൈബര്‍ വിഭാഗം ഉദ്യോഗസ്ഥനായ ജഗദീപ് എന്നിവരും നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.