സി.എം. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി അഴിയെണ്ണും: മുല്ലപ്പള്ളി
സി.എം. രവീന്ദ്രനെ ചോദ്യം ചെയ്താല്‍  മുഖ്യമന്ത്രി അഴിയെണ്ണും: മുല്ലപ്പള്ളി
Monday, November 30, 2020 1:16 AM IST
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയും കുടുംബവും അഴിയെണ്ണുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ പറഞ്ഞ് അവസാനിപ്പിച്ചിടത്തുനിന്നാണ് രവീന്ദ്രന് പറയാനുള്ളത്. ഇതോടെ സ്വര്‍ണക്കടത്ത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് തെളിയും. ഇതാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത്. കേന്ദ്ര ഏജന്‍സികളുടെ മേല്‍ ബിജെപി നേതൃത്വത്തിന്‍റെ ബാഹ്യഇടപെടല്‍ ഉണ്ടാകാതിരുന്നാല്‍ മുഖ്യമന്ത്രിയും കുടുംബവും ഒരുപോലെ അഴിയെണ്ണുമെന്നും അദ്ദേഹം പറഞ്ഞു.


സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ മുന്‍വിധിയോടെയുള്ള പ്രതികരണങ്ങള്‍ ശരിയല്ല. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തുറന്നു പറയണം. നീതിയുക്തമായി അന്വേഷണ ഏജന്‍സികളെ കേസന്വേഷിക്കാന്‍ ബിജെപി അനുവദിച്ചില്ലെങ്കില്‍ സിപിഎമ്മിന്‍റെ ബി ടീമായി അവര്‍ മാറിയെന്ന് ജനം പറയും. തദ്ദേശ തെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു. അഴിമതി, ധൂര്‍ത്ത് എന്നിവ സര്‍ക്കാരിന്‍റെ മുഖമുദ്രയായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.