കേരളവർമ കോളജ് പ്രിൻസിപ്പലിന്‍റെ രാജി സ്വീകരിച്ചു, ഡോ. ആർ. ബിന്ദുവിനു ചുമതല
Sunday, November 29, 2020 12:19 AM IST
തൃശൂർ: കേരളവർമ കോളജിലെ പ്രിൻസിപ്പലായിരുന്ന പ്രഫ. ജയദേവന്‍റെ രാജി കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിച്ചു. വൈസ് പ്രിൻസിപ്പൽ നിയമന വിവാദത്തെതുടർന്നാണു പ്രിൻസിപ്പലായിരുന്ന പ്രഫ. ജയദേവൻ രാജിക്കത്ത് നല്കിയത്.

പ്രിൻസിപ്പൽ രാജിവച്ച പശ്ചാത്തലത്തിൽ പകരം ചുമതല വൈസ് പ്രിൻസിപ്പൽ ഡോ. ആർ. ബിന്ദുവിനു നല്കി. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍റെ ഭാര്യയാണ് തൃശൂർ കോർപറേഷൻ മുൻ മേയർ കൂടിയായ ഡോ. ആർ. ബിന്ദു.
ബിന്ദുവിനെ പ്രധാന ചുമതലകളോടെ വൈസ് പ്രിൻസിപ്പലായി നിയമിച്ചതിൽ എതിർപ്പു പ്രകടിപ്പിച്ചാണ് പ്രഫ. ജയദേവൻ സ്ഥാനമൊഴിഞ്ഞത്. പ്രിൻസിപ്പലിന്‍റെ അധികാരം വൈസ് പ്രിൻസിപ്പലിനു വീതിച്ചുനൽകിയിരുന്നു. കേരളവർമയിൽ ആദ്യമായിട്ടായിരുന്നു വൈസ് പ്രിൻസിപ്പൽ നിയമനം.

ഏഴുവർഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് പ്രഫ.ജയദേവൻ പ്രിൻസിപ്പൽ സ്ഥാനമൊഴിയുന്നത്. എന്നാൽ അദ്ദേഹം അധ്യാപകനായി തുടരുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

തന്നോടു കൂടിയാലോചിക്കാതെയാണ് വൈസ് പ്രിൻസിപ്പലിനെ നിയമിച്ചതെന്നും രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്നതു ഭരണ പ്രതിസന്ധി ഉണ്ടാക്കുമെന്നും അതിനാൽ വൈസ് പ്രിൻസിപ്പൽ നിയമന ഉത്തരവ് റദ്ദാക്കണമെന്നും ജയദേവൻ ദേവസ്വം ബോർഡിനോടും കാലിക്കട്ട് യൂണിവേഴ്സിറ്റിയോടും രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എങ്കിലും തനിക്കു മറുപടിയൊന്നും ലഭിച്ചില്ലെന്നും തുടർന്നാണ് രാജി സമർപ്പിച്ചതെന്നും ദേവസ്വം ബോർഡിനയച്ച രാജിക്കത്തിൽ ജയദേവൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ജയദേവന്‍റെ ആരോപണങ്ങൾ തെറ്റാണെന്നും യുജിസി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിൻസിപ്പലിന്‍റെ നിയമനമെന്നുമായിരുന്നു ദേവസ്വത്തിന്‍റെ വിശദീകരണം.

അതേസമയം, ജയദേവന്‍റെ രാജിയിൽ കൊച്ചിൻ ദേവസ്വം ബോർഡ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. രാജി അനാവശ്യമായ വിവാദങ്ങൾക്കു വഴിവച്ചുവെന്ന വിലയിരുത്തലാണ് ബോർഡിനുള്ളത്. ഇക്കാര്യം ജയദേവനെ അറിയിച്ചുവെന്നാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.