തദ്ദേശ തെരഞ്ഞെടുപ്പ്; സ്പെഷൽ തപാൽ വോട്ട്: കോവിഡ് ബാധിതരുടെ പട്ടിക 29 മുതൽ തയാറാക്കും
തദ്ദേശ തെരഞ്ഞെടുപ്പ്; സ്പെഷൽ തപാൽ വോട്ട്: കോവിഡ്  ബാധിതരുടെ പട്ടിക 29 മുതൽ തയാറാക്കും
Saturday, November 28, 2020 1:02 AM IST
തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ക്വാറന്‍റൈനിലുള്ളവർക്കും സ്പെഷൽ തപാൽ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്റ്റ്) 29 മുതൽ തയാറാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു. മറ്റ് ജില്ലകളിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ക്വാറന്‍റൈനിലുള്ളവർക്കും സ്പെഷൽ തപാൽ വോട്ട് അനുവദിക്കും.

ഡിസംബർ എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ 29ന് തന്നെ ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർ തയാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. കൂടാതെ 30 മുതൽ ഡിസംബർ ഏഴിന് വൈകുന്നേരം മൂന്നുവരെയുള്ള ദിവസങ്ങളിലെ സർട്ടിഫൈഡ് ലിസ്റ്റും അതാത് ദിവസങ്ങളിൽ കൈമാറേണ്ടതാണ്.

ഡിസംബർ എട്ടിന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ നിന്നുള്ളവർ ഉൾപ്പെടുന്ന ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഡെസിഗ്നേറ്റ്ഡ് ഹെൽത്ത് ഓഫീസർമാർ 29ന് തയാറാക്കണം. തുടർന്ന് ഡിസംബർ ഏഴുവരെ കോവിഡ് പോസിറ്റീവ് ആയവരുടെയും ക്വാറന്‍റൈനിൽ ഉള്ളവരുടെയും ലിസ്റ്റും തയാറാക്കണം. അത്തരത്തിലുള്ള ഒൻപത് ജില്ലകളിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അവർക്ക് ലഭിക്കുന്ന സർട്ടിഫൈഡ് ലിസ്റ്റുകൾ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അതേ ദിവസംതന്നെ അറിയിച്ചിരിക്കേണ്ടതാണ്. ഇത്തരത്തിൽ തെരഞ്ഞെടുപ്പിന്‍റെ ഓരോ ഘട്ടത്തിലും മറ്റ് ജില്ലകളിൽ കഴിയുന്ന സ്പെഷൽ വോട്ടർമാർ ഉൾപ്പെടുന്ന സർട്ടിഫൈഡ് ലിസ്റ്റ് തെരഞ്ഞെടുപ്പിന് 10 ദിവസം മുന്പ് മുതൽ അതാത് ദിവസം ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർ തയാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. ഈ പട്ടിക സ്പെഷൽ വോട്ടറുൾപ്പെടുന്ന ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസസ്ഥന് അതാത് ദിവസം തന്നെ നൽകണം.

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നൽകുന്ന പട്ടികയിലുള്ള മറ്റ് ജില്ലകളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാർക്കുള്ള പോസ്റ്റൽ ബാലറ്റ് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികൾ അയച്ച് കൊടുക്കും. സമ്മതിദായകരെ കുറിച്ചുള്ള രേഖപ്പെടുത്തലുകൾ വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തി പരിശോധിച്ചതിനു ശേഷമായിരിക്കും പോസ്റ്റൽ ബാലറ്റ് അനുവദിക്കുക. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം രജിസ്ട്രേഡ് പോസ്റ്റ് മുഖേനയോ ആൾവശമോ ബാലറ്റ് പേപ്പറും സത്യപ്രസ്താവനയും അടങ്ങിയ കവർ വാർഡിലെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് മുൻപ് വരണാധികാരിക്ക് ലഭിക്കത്തക്കവിധം തിരികെ നൽകേണ്ടതാണ്.
ഡിസംബർ 10ന് തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഡിസംബർ ഒന്നിന് തന്നെ ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറേണ്ടതാണ്. ഡിസംബർ രണ്ട് മുതൽ ഡിസംബർ ഒൻപതിന് വൈകിട്ട് മൂന്ന് വരെയുള്ള സർട്ടിഫൈഡ് ലിസ്റ്റും അതാത് ദിവസങ്ങളിൽ കൈമാറേണ്ട താണ്. ഡിസംബർ 14ന് തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ അഞ്ചിന് തന്നെ ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. ഡിസംബർ ആറ് മുതൽ 13 വൈകിട്ട് മൂന്ന് വരെയുള്ള സർട്ടിഫൈഡ് ലിസ്റ്റും അതാത് ദിവസങ്ങളിൽ കൈമാറേണ്ടതാണ്.


പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം വരണാധികാരികൾ നിർണയിക്കണം

തിരുവനന്തപുരം: കോവിഡ് ബാധിതർക്കും ക്വാറന്‍റൈനിലുള്ളവർക്കും നൽകുന്ന പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം ബന്ധപ്പെട്ട വരണാധികാരികൾ നിർണയിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു. അന്തിമ സ്ഥാനാർഥി പട്ടിക തയാറാക്കുന്ന ദിവസത്തെ കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും എണ്ണത്തെ അടിസ്ഥാനമാക്കിയാണ് കണക്കെടുക്കേണ്ട ത്. സർട്ടിഫൈഡ് ലിസ്റ്റിലുള്ളവരുടെ എണ്ണം കൂടിവരാമെന്നതിനാൽ ബാലറ്റുകളുടെ എണ്ണം കണക്കാക്കാൻ പ്രദേശത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍റെ സഹായം വരണാധികാരി തേടേണ്ട താണ്.

തിരുവനന്തപുരത്ത് 6,465 സ്ഥാനാർഥികൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ മത്സര രംഗത്തുള്ളത് 6,465 സ്ഥാനാർഥികളാണ്. ഇതിൽ 3343 പുരുഷന്മാരും 3122 സ്ത്രീകളുമാണുള്ളത്.

മറ്റു ജില്ലകളിലെ സ്ഥാനാർഥികളുടെ കണക്ക് പുരുഷന്മാർ, സ്ത്രീകൾ ക്രമത്തിൽ. കൊല്ലം 5723 (3040,2683), പത്തനംതിട്ട 3699 (2014,1685), ആലപ്പുഴ 5463 (2958, 2505), കോട്ടയം 5432 ( 2828, 2604), ഇടുക്കി 3234 (1646, 1588), എറണാകുളം 7255 (3732, 3523), തൃശൂർ 7020 ( 3671, 3349), പാലക്കാട് 6587 (3321, 3266), മലപ്പുറം 8387 (3997, 4390), കോഴിക്കോട് 5985 (3078, 2907), വയനാട് 1857 (987, 870), കണ്ണൂർ 5144 (2630, 2513, ട്രാൻസ്ജെൻഡർ- 1), കാസർഗോഡ് 2648 (1348,1300) എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ജനവിധി തേടുന്ന സ്ഥാനാർഥികളുടെ ആകെ എണ്ണം.

കല്ലാമല സ്ഥാനാര്‍ഥിത്വം: കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിലേക്ക്

കോഴിക്കോട്: കോഴിക്കോട് വടകരയിലെ കല്ലാമല ഡിവിഷനിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ തര്‍ക്കത്തിന് പരിഹാരമാവുന്നു. കെപിസിസി നേതൃത്വവും കെ. മുരളീധരനും തമ്മിലുള്ള തര്‍ക്കമാണ് നേതാക്കള്‍ ഇടപെട്ട് പരിഹരിക്കുന്നത്.

ഇന്ന് ഇക്കാര്യത്തില്‍ തീരുമാനമാകുമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. അതേസമയം സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള വിഷയം കെപിസിസി ഇടപെട്ട് ഉടന്‍ പരിഹരിക്കുമെന്നും ഡിസിസി പ്രസിഡന്‍റ് യു. രാജീവന്‍ പറഞ്ഞു. യുഡിഎഫും ആര്‍എംപിഐയും ചേര്‍ന്നുള്ള ജനകീയ മുന്നണിയുടെ സ്ഥാനാര്‍ഥിക്കെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരരംഗത്തിറക്കിയതായിരുന്നു തര്‍ക്കത്തിന് കാരണം. വ്യാഴാഴ്ച കോണ്‍ഗ്രസ് നേതാക്കള്‍ ജനകീയ മുന്നണിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഇന്നലെ വീണ്ടും നേതാക്കള്‍ ഇടപെട്ടുകൊണ്ട് പ്രശ്‌നം ഒത്തു തീര്‍പ്പാക്കാന്‍ തീരുമാനിച്ചത്. കെപിസിസി പ്രസിഡന്‍റിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് ലോക്സഭയിലേക്കു മത്സരിച്ച് വിജയിച്ച മണ്ഡലം വിട്ട് കെ. മുരളീധരന്‍ എംപി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രചാരണം ആരംഭിച്ചിരുന്നു. പ്രശ്നം പരിഹരിക്കാതെ പ്രചാരണത്തിനിറങ്ങില്ലെന്നാണ് മുരളീധരന്‍ പറഞ്ഞത്. അതേസമയം കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു. പ്രചാരണം സജീവമായി നടക്കുന്നുണ്ടെന്നും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കല്ലാമലയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ആര്‍എംപിഐയുടെ ഏരിയാ കമ്മിറ്റിയംഗം സുഗതനെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഇക്കാര്യം അറിയിച്ചിരുന്നില്ല. ഇതോടെയാണ് ആര്‍എംപിഐയുമായി സഹകരിച്ചുള്ള ജനകീയ മുന്നണി സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസിന്‍റെ വിമത സ്ഥാനാര്‍ഥി മത്സരിക്കുകയും പാര്‍ട്ടി ചിഹ്നം നല്‍കുകയും ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.