തിരുവനന്തപുരം: ഭിന്നശേഷി വിദ്യാർഥികൾക്കു കാലങ്ങളായി നല്കിക്കൊണ്ടിരിക്കുന്ന 28,500 രൂപ ധനസഹായം 12,000 രൂപയായി വെട്ടിക്കുറച്ചതും ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്ക് നല്കിയിരുന്ന 600 രൂപയുടെ പ്രതിമാസ സഹായം രണ്ടു വർഷമായി നിർത്തിവച്ചതുമായ സർക്കാർ നടപടികൾ അനീതിയും ഭിന്നശേഷിക്കാരോടുള്ള അവഹേളനവുമാണെന്ന് ഇന്ത്യൻ നാഷണൽ ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് കോണ്ഗ്രസ് ഇൻഡാക്.
ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബെലിറ്റി, വൈകല്യമുള്ള രോഗബാധിതർ എന്നിവർക്കും അവരെ ശുശ്രൂഷിക്കുന്ന കുടുംബാംഗങ്ങൾക്കും ഈ തുക നേരിയ ആശ്വാസം നല്കിയിരുന്നു. കേരള സർക്കാർ അവ ഉടൻ പുനഃസ്ഥാപിക്കണമെന്നും അംഗപരിമിതർക്കും അവരുടെ കുടുംബങ്ങൾക്കും തൊഴിലുറപ്പ് മാതൃകയിൽ ജീവനബത്ത ലഭിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ സർക്കാരുകൾ മുന്നോട്ടു വരണമെന്നും ഇൻഡാക് ആവശ്യപ്പെട്ടു.
ഇൻഡാക് നാഷണൽ പ്രസിഡന്റ് ഡോ. എഫ്.എം. ലാസറിന്റെ അധ്യക്ഷതയിൽ നടന്ന ഓൻലൈൻ യോഗം അഖിലേന്ത്യാ ചെയർമാൻ സിഎസ്. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോ ഓർഡിനേറ്റർ റഹ്മാൻ മുണ്ടോടൻ, മീഡിയ കോ ഓർഡിനേറ്റർ മുഹസിൻ ബാബു വണ്ടൂർ, ജില്ലാ പ്രസിഡന്റുമാരായ ടി.എ. സൈനുദ്ദീൻ കാസർഗോഡ്, വി.ജി. സജീവ് പാലക്കാട്, ടി.സി. റോയി വയനാട്, വൈ. രാജു തിരുവനന്തപുരം, സുഷമാ രാജീവ്, എ.സി. ബേബി കോട്ടയം, ടി.കെ. ഹജാസ് കണ്ണൂർ, ടി.എം. ഇർഷാദ് എർണാകുളം, ഉബൈദ് കുറ്റിയാടി കോഴിക്കോട്, ഷീബ അനിൽ കുമാർ ആലപ്പുഴ, ഏയ്ഞ്ചൽ കൊല്ലം എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.