പോലീസ് ആക്ട് ഭേദഗതി നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി
പോലീസ് ആക്ട് ഭേദഗതി നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി
Tuesday, November 24, 2020 12:34 AM IST
തിരുവനന്തപുരം: വ്യാപകമായ എതിർപ്പ് ഉയർന്നതിനെത്തുടർന്ന് വിവാദ പോലീസ് നിയമ ഭേദഗതിയിൽനിന്നു പിന്മാറാൻ സർക്കാർ തീരുമാനിച്ചു. ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

പ്രതിപക്ഷത്തിന്‍റെ നിശിതമായ എതിർപ്പിനൊപ്പം നിയമജ്ഞരും സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവരും ഓർഡിനൻസിനെതിരേ രംഗത്തെത്തിയിരുന്നു.

നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഡൽഹിയിൽ പറഞ്ഞതിനു പിന്നാലെ ആയിരുന്നു ഓർഡിനൻസ് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചത്. രാവിലെ എകെജി സെന്‍ററിലെത്തി മുഖ്യമന്ത്രി പാർട്ടി നേതാക്കളുമായി ഓർഡിനൻസിനെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. തുടർന്നാണുനിയമം നടപ്പിലാക്കേണ്ടെന്നു തീരുമാനിച്ചത്.

എന്നാൽ, ഓർഡിനൻസ് റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. ഓർഡിനൻസ് നടപ്പിലാക്കില്ലെന്നു പറഞ്ഞാലും അതിനു നിയമപരമായ പ്രാബല്യമുള്ളിടത്തോളം കാലം നിയമത്തിലെ വ്യവസ്ഥകൾ ബാധകമാക്കാൻ സാധിക്കുമെന്നാണു വിമർശനം.

ഇക്കാര്യത്തിൽ എന്തു ചെയ്യണമെന്ന് മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്തു തീരുമാനിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഓർഡിനൻസ് പിൻവലിക്കുന്നതിനായി പുതിയ ഓർഡിനൻസ് പുറപ്പെടുവിക്കണമോ എന്നതുൾപ്പെടെ പരിഗണിക്കും. ഓർഡിനൻസിനെതിരേ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ‌


പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തസും ചോദ്യംചെയ്യുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


ഓർഡിനൻസിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് നേതാക്കൾ ഇന്നലെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നു സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു.

വാർത്താമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ മൂന്നു വർഷം വരെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ നൽകാനുള്ള വ്യവസ്ഥയാണ് ഭേദഗതിയിൽ ഉൾപ്പെടുത്തിയിരുന്നത്. സർക്കാരിനെതിരായ വിമർശനങ്ങൾക്കു തടയിടാനാണ് ഭേദഗതി കൊണ്ടുവന്നതെന്നായിരുന്നു വിമർശനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.