സെക്രട്ടേറിയറ്റിലെ തീപിടിത്തം: ഫോറൻസിക് റിപ്പോർട്ട് കോടതിയിൽനിന്നു തിരികെ വാങ്ങി
സെക്രട്ടേറിയറ്റിലെ തീപിടിത്തം: ഫോറൻസിക് റിപ്പോർട്ട്  കോടതിയിൽനിന്നു തിരികെ വാങ്ങി
Sunday, November 22, 2020 12:50 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട കേസിൽ സമർപ്പിച്ച രാസപരിശോധനാ റിപ്പോർട്ട് അന്വേഷണ സംഘം തിരികെ വാങ്ങി. എറണാകുളത്തെ ലാബിൽ വിശദമായ രാസപരിശോധന നടത്താനാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകൾ അന്വേഷണസംഘം തിരികെ വാങ്ങിയത്. തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്നായിരുന്നു പോലീസ്, ഫയർഫോഴ്സ് കണ്ടെത്തൽ. ഇതേക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയും ഷോർട്ട് സർക്യൂട്ട് എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്. എന്നാൽ ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ ഈ വാദം അംഗീകരിച്ചിരുന്നില്ല. രണ്ടാം വട്ടവും ഫോറൻസിക് സംഘത്തിലെ ഭൗതിക, രസതന്ത്രം വിഭാഗം ഷോർട്ട് സർക്യൂട്ട് എന്ന വാദം തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഫോറൻസിക് റിപ്പോർട്ട് മടക്കി വാങ്ങി എറണാകുളത്ത് ലാബിൽ പരിശോധന നടത്താനുള്ള നീക്കം നിർണായകമാണ്.


സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് തീപിടിത്തമുണ്ടായത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾക്ക് തീയിട്ടതാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തുകയും വൻ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു.

ഫോറൻസിക് റിപ്പോർട്ട് ലഭിക്കാത്തതു കാരണം അന്വേഷണ റിപ്പോർട്ട് വൈകുന്നു എന്ന ആക്ഷേപം നിലനിൽക്കുന്പോഴായിരുന്നു രാസപരിശോധനാ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നത്. എന്നാൽ അന്വേഷണത്തിന്‍റെ ഭാഗമായി റിപ്പോർട്ടുകൾ തിരികെ വാങ്ങി രാസപരിശോധനയ്ക്ക് അയയ്ക്കുന്പോൾ കുറ്റപത്രം സമർപ്പിക്കാൻ ഇനിയും കാലതാമസമെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.