സവാള വില ഇടിയുന്നു
സവാള വില  ഇടിയുന്നു
Wednesday, October 28, 2020 1:16 AM IST
കൊച്ചി: നൂറു രൂപവരെ എത്തിയ സവാളവില ഇടിയുന്നു. ഇന്നലെ വിപണിയിൽ എൺപതു രൂപയായിരുന്നു സവാളയുടെ ചില്ലറ വില. വ്യാപാരികൾക്കിടയിൽ ഗുൾട്ടി എന്നറിയപ്പെടുന്ന ചെറിയ സവോളയ്ക്ക് ഇന്നലെ 68 രൂപ മുതൽ 74 രൂപ വരെയായിരുന്നു ചില്ലറ വില. എന്നാൽ ചെറിയ ഉള്ളിക്ക് കാര്യമായി വില കുറഞ്ഞില്ല.

ഉള്ളിയുടെ വില ഇപ്പോഴും നൂറിനു മുകളിൽത്തന്നെയാണ്. തീരെ ചെറിയ ഉള്ളി നൂറു രൂപയിലും കുറഞ്ഞ വിലയിൽ മാർക്കറ്റിൽ വിൽപ്പനയ്ക്കുണ്ട്.

സവാള ഇറക്കുമതി ചെയ്യാൻ സർക്കാർ തീരുമാനിച്ചതാണു പെട്ടെന്ന് വില താഴാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. ഇതു മൂലം സ്റ്റോക്കു ചെയ്തിരുന്നവർ വില താഴുമെന്നു ഭയന്ന് വിപണിയിലേക്കു ചരക്ക് ഇറക്കിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ ലോഡ് സവാള വിപണിയിലേക്ക് എത്തിത്തുടങ്ങി. എന്നാൽ ഇപ്പോൾ എത്തുന്ന സവാള നേരത്തേ വിളവെടുത്ത് സ്റ്റോക്ക് ചെയ്തിരുന്നതാണ്. അതിനാൽത്തന്നെ പഴകിയതും ചീഞ്ഞതും ഏറെയുണ്ട്. വൻകിട വ്യാപാരികൾ ഇതു പൊട്ടിച്ച് മോശമുള്ളവ തിരിഞ്ഞു കളഞ്ഞ് വീണ്ടും ചാക്കിൽ നിറച്ചാണ് വില്പന നടത്തുന്നത്.


അടുത്ത മാസം വിളവെടുപ്പ് തുടങ്ങിയാലേ വില സാധാരണ നിലയിലേക്ക് എത്തുകയുള്ളൂ. എന്നാൽ കോവിഡ് മൂലമുണ്ടായ തൊഴിലാളിക്ഷാമവും മറ്റു ചില പ്രശ്നങ്ങളും മൂലം മുൻവർഷത്തെ അപേക്ഷിച്ച് കൃഷി കുറഞ്ഞു. അതുകൊണ്ടുതന്നെ രണ്ടു മാസം മുന്പ് ഉണ്ടായിരുന്നതു പോലെ വില 20 രൂപയിൽ താഴെപ്പോകാൻ സാധ്യത വളരെ കുറവാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.