തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിൽ പ്രതി സ്ഥാനത്തുള്ള കെ.എ. രതീഷിനെ ഖാദി ബോർഡ് സെക്രട്ടറിയായി നിയമിച്ച ശേഷമാണ് അറിയുന്നതെന്ന വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍റെ വാദം പൊളിയുന്നു. ശന്പള വർധന ആവശ്യപ്പെട്ടു ഖാദി ബോർഡിന് സെക്രട്ടറി കെ.എ. രതീഷ് നൽകിയ കത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു.

സർക്കാർ വകുപ്പുകളുടെ അംഗീകാരങ്ങളെല്ലാം നേടിയ ശേഷമാണു ഖാദി ബോർഡ് സെക്രട്ടറിയുടെ ശന്പളം വർധിപ്പിക്കണമെന്നു നിർദേശിച്ചു കൊണ്ടുള്ള കത്തു രതീഷ് ബോർഡിന് സമർപ്പിച്ചത്. ഇതിൽ ഖാദി ബോർഡിന്‍റെ ചുമതലുള്ള വകുപ്പിന്‍റെയു ധനവകുപ്പിന്‍റെയും അനുമതി അടക്കം നേടിയതായി പറയുന്നു. ഖാദി ബോർഡ് സെക്രട്ടറിയുടെ ശന്പളം 60,000 രൂപയിൽ നിന്ന് 3.5 ലക്ഷം രൂപയാക്കി ഉയർത്തണമെന്നാണു നിർദേശിക്കുന്നത്. ഖാദി ബോർഡ് കനത്ത നഷ്ടത്തിൽ നീങ്ങുന്പോഴാണു സെക്രട്ടറിയുടെ ശന്പളം അഞ്ചിരട്ടിയോളം വർധിപ്പിക്കാനുള്ള നീക്കം നടക്കുന്നതെന്നാണ് ആരോപണം.