കെഎസ്ആർടിസിയെ രക്ഷിക്കാൻ വീണ്ടും പാക്കേജ്
കെഎസ്ആർടിസിയെ രക്ഷിക്കാൻ വീണ്ടും പാക്കേജ്
Tuesday, October 27, 2020 1:30 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി പുനരുദ്ധാരണത്തിന് പുതിയ പാക്കേജുമായി സർക്കാർ. തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തി പുതിയ പാക്കേജ് അടിയന്തരമായി നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

പാക്കേജിന്‍റെ ഭാഗമായി കോർപറേഷൻ സർക്കാരിനു കുടിശികയാക്കിയിട്ടുള്ള 961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും. 3,194 കോടി രൂപയുടെ വായ്പ സർക്കാർ ഓഹരിയാക്കി മാറ്റും. കെഎസ്ആർടിസിയുടെ കൈവശം എല്ലാ സ്ഥലങ്ങളിലുമുള്ള ഭൂമിക്കു കോർപറേഷനു ബാധ്യതയില്ലാതെ പട്ടയം നൽകും.

ജീവനക്കാരിൽനിന്നു പിടിച്ച് ബാങ്ക്, എൽഐസി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങൾക്കു നൽകാനുള്ള റിക്കവറി കുടിശിക, മെഡിക്കൽ റീഇന്പേഴ്സ്മെന്‍റ് എന്നിവ നൽകുന്നതിനായി 255 കോടി രൂപ കോർപറേഷനു സർക്കാർ നൽകും. 2016 മുതൽ ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള കുടിശിക തുകയാണിത്. കെഎസ്ആർടിസിയിൽ പുതിയ ശന്പള പരിഷ്കരണത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.

2012 നുശേഷം കോർപറേഷനിൽ ശന്പള പരിഷ്കരണം നടപ്പാക്കിയിട്ടില്ല. എല്ലാ സ്ഥിരം ജീവനക്കാർക്കും മാസം 1500 രൂപ ഇടക്കാലാശ്വാസം അനുവദിക്കും. ഇതിനുള്ള അധികതുക സർക്കാർ നൽകും.

എംപാനൽ ജീവനക്കാരെ പിരിച്ചുവിടില്ല. കോടതി വിധി പ്രകാരം കെഎസ്ആർടിസിയിൽ സ്ഥിരപ്പെടുത്താൻ സാധിക്കാത്ത എംപാനലുകാരെ പുതിയതായി രൂപീകരിക്കുന്ന കെഎസ്ആർടിസിയുടെ സബ്സിഡിയറി കന്പനിയായ സ്വിഫ്റ്റിൽ ഘട്ടം ഘട്ടമായി നിയമിക്കും. സ്കാനിയ, വോൾവോ, ദീർഘദൂര ബസുകൾ, പുതുതായി കിഫ്ബി വഴി വാങ്ങുന്ന ബസുകൾ തുടങ്ങിയവ ഈ കന്പനി വഴിയായിരിക്കും ഓപ്പറേറ്റ് ചെയ്യുക.


കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിനായി രൂപം കൊടുത്ത കണ്‍സോർഷ്യവുമായുള്ള ധാരണ പ്രകാരം കോർപറേഷന് സർക്കാരിൽനിന്നു മാത്രമേ വായ്പ എടുക്കാനാകൂ. കണ്‍സോർഷ്യവുമായി ചർച്ച ചെയ്ത് പുതിയ വായ്പാനയത്തിനു രൂപം നൽകും.

അടുത്ത മൂന്നുവർഷംകൊണ്ട് കോർപറേഷന്‍റെ വരവും ചെലവും തമ്മിലുള്ള വിടവ് 500 കോടിയാക്കി കുറയ്ക്കും. ഈ തുക കെഎസ്ആർടിസി നൽകുന്ന സൗജന്യ സേവനങ്ങൾക്കുള്ള പ്രതിഫലമെന്ന നിലയിൽ ഗ്രാന്‍റ് ആയി സർക്കാർ തുടർന്നു നൽകും.

മുന്പു രൂപം നൽകിയ പാക്കേജ് എന്തുകൊണ്ടു നടപ്പായില്ലെന്ന് ബന്ധപ്പെട്ടവർ ആത്മപരിശോധന നടത്തണമെന്നു മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ വാഗ്ദാനം ചെയ്ത 1,000 കോടി രൂപ കഴിഞ്ഞ രണ്ടു വർഷവും നൽകി. ഈ സർക്കാരിന്‍റെ കാലയളവിൽ ഇതുവരെ കെഎസ്ആർടിസിക്ക് 4,160 കോടി രൂപ നൽകിയിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ അഞ്ചുവർഷ കാലയളവിൽ ആകെ 1,220 കോടി രൂപ മാത്രമാണ് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.