സാന്പത്തിക സംവരണം: വിജ്ഞാപനമായി
സാന്പത്തിക സംവരണം: വിജ്ഞാപനമായി
Tuesday, October 27, 2020 1:15 AM IST
തിരുവനന്തപുരം: പിഎസ്‌സി വിഴിയുള്ള നിയമങ്ങളിൽ സാന്പത്തിക സംവരണം നടപ്പാക്കാനുള്ള വിജ്ഞാപനം തയാറായി. മറ്റു സംവരണങ്ങൾക്കൊന്നും അർഹതയില്ലാത്ത സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് 10 ശതമാനം ഒഴിവുകൾ മാറ്റിവയ്ക്കുന്നത്. ഇതിനു കെഎസ്ആർ ചട്ടം ഭേദഗതി ചെയ്യുന്ന വിജ്ഞാപനമാണ് തയാറായത്. കഴിഞ്ഞ 23 ആണ് വിജ്ഞാപന തീയതിയായി കരടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പിഎസ്‌സി നിയമനങ്ങളിൽ എന്നു മുതൽ ഇതു നടപ്പാകുമെന്നു വിജ്ഞാപനത്തിൽ പ്രത്യേകം പറയുന്നില്ല. നിലവിൽ പിഎസ്‌സിയുടെ റാങ്ക് പട്ടികകളിലൊന്നും സാന്പത്തിക സംവരണം അനുസരിച്ചുള്ള വിഭാഗത്തെ വേർതിരിച്ചിട്ടില്ല. പുതുതായി വിജ്ഞാപനങ്ങൾ പിഎസ്‌സി തയാറാക്കുന്പോഴേ സാന്പത്തിക സംവരണം കൂടി ഉൾപ്പെടുത്താനാകൂ.


സാന്പത്തിക സംവരണത്തിന് അർഹതയുള്ളവരില്ലാത്ത സാഹചര്യത്തിൽ ആ ഒഴിവ് പൊതുവിഭാഗത്തിനായി മാറ്റണമെന്നു വിജ്ഞാപനത്തിൽ പറയുന്നു. ഒഴിവ് കുടിശികയായി നീക്കി വയ്ക്കില്ല. നിലവിൽ പിന്നാക്ക സമുദായ സംവരണങ്ങൾക്ക് അർഹതയുള്ളവരില്ലാതെ വന്നാൽ അത് മാറ്റിവച്ച് ആ വിഭാഗത്തിനു മാത്രമായി പ്രത്യേകം വിജ്ഞാപനം ക്ഷണിക്കും. എന്നാൽ ആ രീതി സാന്പത്തിക സംവരണത്തിനുണ്ടാകില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.