വീടിന്‍റെ ഭിത്തി തകർന്നുവീണ് വീട്ടമ്മ മരിച്ചു
വീടിന്‍റെ ഭിത്തി തകർന്നുവീണ്  വീട്ടമ്മ മരിച്ചു
Tuesday, October 27, 2020 1:15 AM IST
മങ്കൊന്പ്: ഉപയോഗശൂന്യമായ വീട് പൊളിച്ചുനീക്കാൻ ശ്രമിക്കുന്നതിനിടെ ഭിത്തിയിടിഞ്ഞുവീണു വീട്ടമ്മ മരിച്ചു. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് തൈപ്പറന്പിൽ സിബിച്ചന്‍റെ ഭാര്യ പ്രഭാവതി (44) യാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ കണ്ണാടി തൊണ്ണൂറിൻചിറയ്ക്കു സമീപമാണ് അപകടം.

തൊണ്ണൂറിൻചിറയ്ക്കു സമീപമുള്ള പ്രഭാവതിയുടെ കുടുംബവീട്ടിൽ അമ്മ കുഞ്ഞമ്മ മാത്രമാണുള്ളത്. ഇന്നലെ പകൽ ഇവിടെയെത്തിയ പ്രഭാവതി വീടിനോടു ചേർന്നുള്ള ഉപയോഗശൂന്യമായ പഴയ വീടിന്‍റെ ഭിത്തി പൊളിച്ചുനീക്കാൻ ശ്രമിക്കുകയായിരുന്നു.

കന്പിപ്പാരയുപയോഗിച്ച് വീടിനുള്ളിൽ നിന്നും ഇഷ്ടികകൾ പൊളിച്ചുനീക്കാൻ ശ്രമിക്കുന്നതിനിടെ ഭിത്തിയൊന്നാകെ പ്രഭാവതിക്കു മേൽ ഇടിഞ്ഞുവീഴുകയായിരുന്നു. വയറിനു താഴേക്കുള്ള ഭാഗം മുഴുവൻ ഭിത്തിക്കടിയിൽ പെട്ടുപോയ നിലയിലായിരുന്നു.


ഈ സമയം അടുത്തുണ്ടായിരുന്ന പ്രഭാവതിയുടെ മകൾ സ്വർണമ്മയുടെ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് തകർന്ന ഭിത്തിക്കടിയിൽനിന്നും പ്രഭാവതിയെ പുറത്തെടുത്തത്. തുടർന്ന് പുളിങ്കുന്ന് താലൂക്കാശുപത്രിയിലും, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പ്രസിത്, സിജിത് എന്നിവരാണ് പ്രഭാവതിയുടെ മറ്റു മക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.