കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗം ഇനി എൽഡിഎഫ് ഘടകകക്ഷി
കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗം  ഇനി എൽഡിഎഫ് ഘടകകക്ഷി
Friday, October 23, 2020 12:54 AM IST
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാൻ ഇന്നലെ ചേർന്ന ഇടതു മുന്നണി യോഗം തീരുമാനിച്ചു. ഉപാധികളൊന്നുമില്ലാതെ ഇടതുപക്ഷമാണു ശരിയെന്നു പറഞ്ഞു വരുന്ന പാർട്ടിയെ പുറത്തുനിർത്തി സഹകരിപ്പിക്കുന്നതിനു പകരം ഘടകക്ഷിയാക്കി സ്വാഗതം ചെയ്യണമെന്നു കണ്‍വീനർ എ.വിജയരാഘവൻ യോഗത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിലവിലെ രാഷ്‌ട്രീയ സാഹചര്യം വ്യക്തമാക്കി ജോസ് വിഭാഗത്തെ മുന്നണിയിലേയ്ക്കു സ്വാഗതം ചെയ്തു.


സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടി ജോസ് കെ.മാണിയെ ഘടകകക്ഷിയാക്കണമെന്നു പറഞ്ഞതോടെ യോഗത്തിൽ പങ്കെടുത്ത മറ്റു പാർട്ടികളുടെ നേതാക്കളും മുന്നണി പ്രവേശനം അംഗീകരിക്കുകയായിരുന്നു.

കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിന്‍റെ മുന്നണി പ്രവേശനം, ആസന്നമായിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണിക്കു ഏറെ ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.