കടുത്തുരുത്തി: കന്നുംകുളന്പൻ, തവളക്കണ്ണൻ, കൊടുകണ്ണി, ഗോപിക, രക്തശാലി, കുഞ്ഞൂഞ്ഞ്, ചെന്പാവ്, കുറുവ, ചെങ്കഴമ, നെയ്ച്ചീര പേരു കേട്ട് ആരും പേടിക്കേണ്ട. ജൈവകർഷകനായ മുട്ടുചിറ മുതുകുളത്തിൽ സെബാസ്റ്റ്യന്റെ ശേഖരത്തിലുള്ള നാടൻ നെൽവിത്ത് ഇനങ്ങളുടെ പേരുകളാണ് ഇവയെല്ലാം.
സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ സെബാസ്റ്റ്യൻ (70) ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽനിന്നു മാനേജരായി വിരമിച്ചതോടെ കാർഷിക മേഖലയ്ക്കു മുതൽകൂട്ടാകുകയായിരുന്നു. നാടൻ നെൽ വിത്തിനങ്ങളിൽ മാത്രമല്ല, നാടൻ പശുക്കൾ, നാടൻ തെങ്ങ് എന്നിവയിലെല്ലാം ഗവേഷണവും പരിപാലനവും നടത്തുകയാണ് ഈ കർഷകൻ. 11.5 ഏക്കറോളം പാടത്താണ് നെല്ലിനങ്ങൾ കൃഷി ചെയ്തു വിത്ത് ശേഖരിക്കുന്നത്.
താത്പര്യം പ്രകൃതി കൃഷിയോട്
കർഷക കുടുംബത്തിലായിരുന്നു സെബാസ്റ്റ്യന്റെ ജനനം. ജോലി കിട്ടും വരെ സ്വന്തം ഭൂമിയിൽ കൃഷി പണി ചെയ്തു. 1987ൽ മുട്ടുചിറയിൽ താമസം തുടങ്ങിയതോടെയാണു കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധിച്ചത്. കപ്പ, തെങ്ങ്, നെല്ല് തുടങ്ങിയവ കൃഷി ചെയ്താണു തുടക്കം. കൃഷിക്കാവശ്യമായ ഗോമൂത്രം, ചാണകം എന്നിവയ്ക്കായി നാടൻ പശുക്കളെ വാങ്ങി പരിപാലിക്കുന്നുണ്ട്. കൃഷിയോടുള്ള ആവേശം മൂത്തതോടെ കുറച്ചു പാടം വാങ്ങി. നാല് കൊല്ലമായി നാടൻ നെൽവിത്തുകളുടെ അന്വേഷണമാരംഭിച്ചിട്ട്. ആലപ്പുഴ ജില്ലയിലെ മുല്ലയ്ക്കൽ വില്ലേജിൽ തിരുമല കൊന്പംകുഴി പാടശേഖരത്ത് 110 ഏക്കറിലെ കൃഷി വെള്ളം കയറിയപ്പോൾ അതിൽ അരയേക്കറോളം വരുന്ന പാടത്തെ കൃഷിക്ക് നാശമുണ്ടായില്ല. 21 ദിവസം വെള്ളത്തിനടയിൽ കിടന്നിട്ടും ഇവിടുത്തെ നെല്ല് ചീഞ്ഞില്ല. സെബാസ്റ്റ്യനിൽനിന്നും രക്തശാലി വിത്ത് വാങ്ങി അരയേക്കറിൽ വിതച്ച സി.സി. നയനന്റെ കൃഷിയാണു വെള്ളപ്പൊക്കത്തെ അതിശയകരമായി അതിജീവിച്ചത്.
കൈവശമുള്ള വിത്ത് ഇനങ്ങൾ
കന്നുംകുളന്പൻ സെബാസ്റ്റ്യൻ ഏറ്റവുമാദ്യം ശേഖരിച്ച പരന്പരാഗത വിത്ത് ഇനമാണിത്. കച്ചി കൂടുതൽ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നീണ്ട അരിയാണ്. തവളക്കണ്ണൻചെറുതായി വെള്ളത്തിൽ കിടന്നാലും കൃഷിക്ക് കുഴപ്പമില്ല. കൊടുകണ്ണി പുരാതനമായ വിത്തിനം. തൂക്കമുള്ള നെല്ലാണ്.
ഗോപിക തെളിഞ്ഞ നെല്ലാണ്. നല്ല വിളവ് ലഭിക്കും. പതിര് കുറവാണ്. രക്തശാലി ചെറിയ മണി അരി, ചുവന്ന കളർ, ഒൗഷധ ഗുണമുണ്ട്. ആയൂർവേദം മരുന്ന് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മുലയൂട്ടുന്ന അമ്മമാർക്ക് കഞ്ഞിയായി കുടിക്കുന്നത് ഗുണപ്രദമാണ്, മുലപ്പാൽ വർധനയ്ക്കൊപ്പം കുട്ടികൾക്ക് രോഗപ്രതിരോധശേഷിയും ലഭിക്കും. വെള്ളത്തിലായാലും കൃഷി ചീയില്ല. കുഞ്ഞൂഞ്ഞ് ആരോഗ്യ പ്രദായകമാണ്. വിളവുള്ള ഇനം. 110 ദിവസം കൊണ്ട് വിളവെടുക്കാം. ചെന്പാവ് പലഹാരത്തിന് നല്ലത്. ഒൗഷധഗുണമുണ്ട്. നാട്ടിൽ കൃഷിക്ക് അനുയോജ്യപ്രദം. കുറുവ ഉണ്ട അരി. ഒരു അരിമണിയിൽനിന്ന് നാല്പത് മുതൽ 80 വരെ ചിനപ്പുകൾ ഉണ്ടാകും. 40 ചിനപ്പിൽ 3035 കതിര് ലഭിക്കും.
ഒരു കതിരിൽനിന്ന് 200 മണി ലഭിക്കും. ഒരു നെല്ലിൽനിന്ന് ഏഴായിരം മണി നെല്ല് വരെ ലഭിക്കും. ചെങ്കഴമ ഉറച്ച അരി, കുടലിലെ അസുഖങ്ങൾക്ക് ഗുണപ്രദം. നെല്ല് വെന്ത് പോകില്ല. നെയ്ച്ചീര മലപ്പുറം ഭാഗത്ത് നെയ്ച്ചേറ് ഉണ്ടാക്കാൻ കൂടുതലായി ഉപയോഗിക്കുന്നു. ചെറിയ മഞ്ഞക്കളറോട് കൂടിയ നെല്ല്. വേനൽകാലത്ത് വെള്ളത്തിന്റെ ദൗർലഭ്യം നേരിടുന്ന കർഷകരെ സഹായിക്കാൻ മൂപ്പ് കുറഞ്ഞ നെൽവിത്തിനങ്ങളും ഇദ്ദേഹം ശേഖരിച്ചിട്ടുണ്ട്. 90-100 ദിവസം മാത്രം വളർച്ചയുള്ള ഇത്തരം നാടൻ നെൽവിത്ത് വെള്ളത്തിന്റെ പ്രശ്നം നേരിടുന്നവർക്ക് സഹായകമാകുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിനായി മലബാർ, പാലക്കാട് എന്നിവിടങ്ങളിൽനിന്നും ഹ്രസ്വാ, കല്ലടി ആര്യൻ, കൃഷ്ണാ കാമോദ്, ഞവര, വലിച്ചൂരി, കൊച്ചുവിത്ത് എന്നീ നാടൻ വിത്തുകളാണ് 100 ദിവസത്തിൽ താഴെ മാത്രം വളർച്ച ആവശ്യമുള്ളതായി കണ്ടെത്തി സെബാസ്റ്റ്യൻ ശേഖരിച്ചിരിക്കുന്നത്.
നാട്ടിൽ നന്നായി വിളയും
നാട്ടിൽ നന്നായി വിളയുന്നവയാണ് പരന്പരാഗത വിത്തിനങ്ങൾ. ആന്തരിക അവയവങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതാണ് ഇവയുടെ അരി. 120 ദിവസം കൊണ്ട് വിളവെടുക്കാം. പ്രതിരോധശേഷി കൂടുതലുള്ള ഇനങ്ങളാണ്. രക്തശാലി അടക്കമുള്ള ചില ഇനങ്ങൾ വെള്ളത്തിൽ കിടന്നാലും ചീയില്ല. ചോറായും കഞ്ഞിയായിട്ടും കഴിക്കാനും പലഹാരങ്ങൾക്ക് പൊടിപ്പിക്കാനും നല്ല ഇനങ്ങൾ. നാടൻ പശുവിന്റെ ചാണകവും മൂത്രവുമാണു പ്രധാന വളം. മൂല്യവർധിതമാക്കിയാണ് ഉപയോഗിക്കുക. മണ്ണിൽ നൽകുന്ന ഒപ്പം തളിക്കുകയും ചെയ്യും. എല്ലാത്തിന്റെയും വിത്തുകൾ കൈവശമുണ്ട്.
മാതൃകാ ജൈവകർഷകൻ
സീറോ ബജറ്റ് മാതൃകയാണ് സെബാസ്റ്റ്യൻ പരീക്ഷിക്കുന്നത്. സർവകലാശാലയുടെ കണ്ടെത്തലുകളിൽ പരീക്ഷണങ്ങൾ നടത്താനും മടിക്കാറില്ല. കീടനാശിനി, കളനാശിനി തുടങ്ങിയ മലിനീകരണത്തിന് അവസരം നൽകാത്ത ജൈവകൃഷി രീതിയാണ് സെബാസ്റ്റ്യന്റേത്. ഭക്ഷ്യസുരക്ഷ, സുരക്ഷിത ഭക്ഷണം, പ്രതിരോധം ആഹാരത്തിലൂടെ എന്നിവയെല്ലാമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ആവശ്യമുള്ളവർക്ക് നെൽവിത്തുകൾ നൽകാനും ഇദ്ദേഹം തയാറാണ്. ഫോണ്94479 74297.
ബിജു ഇത്തിത്തറ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.