കോവിഡ് പ്രതിസന്ധിക്കിടെ ചരക്കുനീക്കത്തിന് അധിക തുക ഈടാക്കുന്നതായി പരാതി
Monday, October 19, 2020 1:36 AM IST
കോഴിക്കോട്: കോവിഡ് പ്രതിസന്ധിക്കിടെ ചരക്ക് കയറ്റിറക്കുമതി മേഖലയില്‍ ഷിപ്പിംഗ് കമ്പനികള്‍ ചൂഷണം നടത്തുന്നതായി വ്യാപാരികള്‍.

ലോക്ക് ഡൗണിന് ശേഷം ചരക്കു കയറ്റിറക്ക് മേഖല പതിയെ സജീവമാകുന്നതിനിടെ ജിആര്‍ഐ (ജനറല്‍ റേറ്റ് ഇന്‍ക്രീസ്)എന്ന പേരില്‍ ചരക്ക് നീക്കത്തിന് ഷിപ്പിംഗ് കമ്പനികള്‍ അധിക തുക ഈടാക്കി തുടങ്ങിയതാണു വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത്.

വിദേശ രാജ്യങ്ങളിലേക്കു പഴം, പച്ചക്കറി, മത്സ്യം, ഉള്‍പ്പെടെയുള്ള ഭക്ഷ്യ വിഭവങ്ങളും, കയര്‍, കൈത്തറി ഉത്പന്നങ്ങളെല്ലാം കപ്പല്‍ വഴിയാണു നിലവില്‍ കൂടുതലായും കയറ്റുമതി ചെയ്യുന്നത്. കോവിഡ് കാലത്ത് വിമാന സര്‍വീസുകള്‍ കുറഞ്ഞതോടെയാണു കപ്പല്‍ മാര്‍ഗം കയറ്റുമതി സജീവമായത്.

താരതമ്യേനെ ചെലവ് കുറഞ്ഞ മാര്‍ഗമെന്ന നിലയില്‍ മേഖലയിലുള്ള ഭൂരിഭാഗം പേരും ഷിപ്പിംഗ് കാര്‍ഗോയെ ആശ്രയിക്കുകയായിരുന്നു.കൊച്ചി തുറമുഖം വഴിയാണ് ഈ ഉല്‍പന്നങ്ങളെല്ലാം കയറ്റി അയച്ചിരുന്നത്.എന്നാല്‍ ഷിപ്പിംഗ് കാര്‍ഗോയ്ക്ക് കോവിഡ് കാലത്ത് ഡിമാന്‍ഡ് കൂടിയ സാഹചര്യം കണക്കിലെടുത്ത് കമ്പനികള്‍ മുന്നറിയിപ്പില്ലാതെ നിരക്കു കൂട്ടുകയായിരുന്നു.


ജനറല്‍ ഇന്‍ക്രീസ് എന്ന പേരില്‍ 150 ഡോളറിന്‍റെ വര്‍ധനയാണു ചില ഷിപ്പിംഗ് കമ്പനികള്‍ കയറ്റുമതി ചരക്കുകള്‍ക്ക് ഈടാക്കുന്നത്.ഷിപ്പിംഗ് നിരക്ക് കൂടിയതോടെ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വിലയും വര്‍ധിപ്പിക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായി.

ശ്രീലങ്ക,തായ്‌ലന്‍ഡ് , ഫിലിപ്പീന്‍സ് തുടങ്ങി പല രാജ്യങ്ങളില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ മാര്‍ക്കറ്റില്‍ ലഭ്യമായതിനാല്‍ വിലകൂട്ടി സംസ്ഥാനം കയറ്റുമതി ചെയ്ത ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ വിദേശരാജ്യങ്ങളിലെ വ്യാപാരികള്‍ തയാറായില്ല. ഇതോടെ സംസ്ഥാനത്തു നിന്നുള്ള ഉല്‍പന്നങ്ങള്‍ ദുബായ്, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ മാര്‍ക്കറ്റുകളില്‍ നിന്നും പുറത്തായ അവസ്ഥയാണുള്ളതെന്ന് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഭാരവാഹികള്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.