സ്ത്രീകളെ യൂട്യൂബിലൂടെ അധിക്ഷേപിച്ച സംഭവം; വിജയ് പി. നായർ പോലീസ് കസ്റ്റഡിയിൽ
സ്ത്രീകളെ യൂട്യൂബിലൂടെ അധിക്ഷേപിച്ച സംഭവം; വിജയ് പി. നായർ പോലീസ് കസ്റ്റഡിയിൽ
Tuesday, September 29, 2020 12:33 AM IST
തിരുവനന്തപുരം: സ്ത്രീകളെ യൂ ട്യൂബിലൂടെ അധിക്ഷേപിച്ച വെള്ളായണി കല്ലിയൂർ സ്വദേശി വിജയ് പി. നായരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കല്ലിയൂരിലെ വീട്ടിൽനിന്നാണ് ഇന്നലെ ഉച്ചയോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിനു സമീപത്തെ ലോഡ്ജിൽ ഇയാൾക്കായി ഇന്നലെ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടർന്നാണ് പോലീസ് കല്ലിയൂരിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.

ഐടി വകുപ്പ് 67, 67 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ശ്രീലക്ഷ്മി അറയ്ക്കൽ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരേ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ചുമത്തിയിരിക്കുന്നത്. ഇതു വിവാദമായപ്പോൾ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഐടി വകുപ്പുകൾ കൂടി ചേർത്തത്.


അതേസയം വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്നും ആരോപണമുയർന്നിട്ടുണ്ട്. യുജിസി അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സർവകലാശാലയിൽ നിന്നുമാണ് ഇയാൾ ഡോക്ടറേറ്റ് എടുത്തതെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.