കേരളത്തിൽ കോവിഡ് രണ്ടാം തരംഗം
കേരളത്തിൽ കോവിഡ് രണ്ടാം തരംഗം
Monday, September 28, 2020 1:37 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ രോഗവ്യാപനം തുടരുമെന്നും സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളേക്കാൾ രോഗവ്യാപനം കൂടാനുള്ള സാധ്യത കേരളത്തിലുണ്ട്. കൈവിട്ടുപോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. വരും ദിവസങ്ങൾ ഏറെ നിർണായകമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഇത്രയും നാൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെയെല്ലാം ഫലം ഇല്ലാതായിപ്പോകുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളം സ്വീകരിച്ച സമീപനം ശരിയായിരുന്നുവെന്നാണ് തെളിയുന്നത്. പല രാജ്യങ്ങളും ഹെർഡ് ഇമ്യൂണിറ്റി എന്ന സമീപനം സ്വീകരിച്ചപ്പോൾ കേരളം ആ സമീപനമല്ല സ്വീകരിച്ചത്. ലോകത്തിന്‍റെ പല ഭാഗങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കേരളത്തിന്‍റെ സമീപനം ശരിയായിരുന്നുവെന്നു മനസിലാകും. കോവിഡിനെ സ്വതന്ത്രമായി വിടാനും ആയിരങ്ങൾ മരണത്തിനു കീഴടങ്ങാനുമല്ല കേരളം തീരുമാനിച്ചിരിക്കുന്നത്. ഒരു ഘട്ടത്തിൽ കോവിഡ് പ്രതിരോധത്തിൽ കേരളം ഏറെ മുന്നോട്ടു പോയിരുന്നു.

എന്നാൽ, അതിനിടെ ഉണ്ടാകാൻ പാടില്ലാത്ത തരത്തിലുള്ള ചില സംഭവങ്ങൾ കോവിഡ് പ്രതിരോധത്തിൽ ഉണ്ടായി. സമരങ്ങൾ കൂടിയതോടെ കേസുകളുടെ എണ്ണവും കൂടി. പല രാജ്യങ്ങളും വീണ്ടും അടച്ചുപൂട്ടൽ നടപ്പാക്കേണ്ട സാഹചര്യത്തിലാണ്. വീണ്ടും പൂർണ അടച്ചു പൂട്ടൽ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ജനങ്ങൾ ഒരു രീതിയിലും സഹകരിച്ചില്ലെങ്കിൽ മറ്റ് വഴികൾ ഇല്ലാതെ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ആകെ 1,67000-ൽ ഏറെ പേർക്ക് രോഗമുണ്ടായി. ഇതിൽ 1,14000 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 12 ശതമാനമാണ് രോഗപകർച്ചാ നിരക്ക്. കഴിഞ്ഞ രണ്ടുമാസം കൊണ്ടാണ് രണ്ടു ശതമാനത്തിൽ നിന്ന് ഇത്ര വർധനവുണ്ടായത്.

പലഘട്ടങ്ങളിലും രോഗ വ്യാപനത്തിന്‍റെ നിരക്ക് വളരെ കുറയ്ക്കാൻ സംസ്ഥാനത്തിനു സാധിച്ചു. കേരളത്തിൽ മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ വളരെ കുറവാണ്. 656 പേരാണ് ഇതുവരെ കേരളത്തിൽ മരണത്തിനു കീഴടങ്ങിയത്. 0.39 ശതമാനമാണ് മരണനിരക്ക്. 20നും 40നും ഇടയിൽ പ്രായമുള്ളവർക്കാണ് കൂടുതലും കോവിഡ് ബാധിച്ചത്. എന്നാൽ മരിച്ചവരിൽ 72 ശതമാനം പേരും 60 വയസിനു മുകളിൽ പ്രായമുള്ളവരും 28 ശതമാനം ചെറുപ്പക്കാരുമാണെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.