കോട്ടയം: 2020-ൽ നടന്ന വിവിധ എൻട്രൻസ് പരീക്ഷകളായ ജെഇഇ മെയിൻ, കീം പരീക്ഷകളിൽ ദർശന അക്കാദമിയിലെ വിദ്യാർഥികൾ മികച്ച വിജയം കരസ്ഥമാക്കി. കീം പരീക്ഷയിൽ 90 ശതമാനത്തിൽ അധികം കുട്ടികൾ എൻജിനിയറിംഗ്, ഫാർമസി തുടങ്ങിയ വിവിധ കോഴ്സുകളിലേക്ക് പ്രവേശന യോഗ്യത നേടി. ജെഇഇ മെയിൻ പരീക്ഷയിൽ 85 ശതമാനത്തിലധികം കുട്ടികൾ ജെഇഇ അഡ്വാൻസ് പരീക്ഷയ്ക്ക് യോഗ്യത നേടി. പ്ലസ് വൺ, പ്ലസ്ടു സ്കൂൾ പഠനത്തോടൊപ്പം എൻട്രൻസ് പരിശീലനം നേടിയ ദർശനയുടെ ഇന്റഗ്രേറ്റഡ് സ്കൂൾ ബാച്ചിലെ കുട്ടികൾ ബോർഡ് പരീക്ഷയിലെ മികച്ച മാർക്കിനൊപ്പം ഒരു വർഷം നഷ്ടപ്പെടുത്താതെതന്നെ മികച്ച സ്ഥാപനങ്ങളിലേക്ക് പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സിഎംഐ വൈദികരുടെ നേതൃത്വത്തിൽ എൻട്രൻസ് പരിശീലനരംഗത്ത് മുൻനിരയിൽ നില്ക്കുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമാണ് ദർശന. ബോർഡ് പരീക്ഷയിൽ നന്നേ മാർക്ക് കുറഞ്ഞ സാധാരണക്കാരായ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരിൽനിന്നാണ് ദർശനയുടെ പ്രഗത്ഭരായ അധ്യാപകരുടെ പരിശീലനത്തിൽ അസാധാരണമായ ഈ വിജയം കരസ്ഥമാക്കാൻ ഇവർക്കു സാധിച്ചത്.
2021ലെ നീറ്റ്, ജെഇഇ, കീം തുടങ്ങിയ പരീക്ഷകൾക്കൊരുക്കമായുള്ള റിപ്പീറ്റേഴ്സ് ഓൺലൈൻ+ ക്ലാസ്റൂം, ഓൺലൈൻ ഡിഎൽപി ക്ലാസുകൾ ദർശനയിൽ ആരംഭിച്ചു. വിദ്യാർഥികൾക്ക് പ്രത്യേക ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന വീഡിയോ ക്ലാസിലൂടെ കൃത്യമായി പാഠഭാഗങ്ങൾ ഗ്രഹിക്കുവാനും വീണ്ടും അറ്റന്റ് ചെയ്യുവാനും അവസരം ലഭ്യമാകുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുന്ന സാഹചര്യത്തിൽ ഹോസ്റ്റൽ സൗകര്യത്തോടുകൂടിയ ക്ലാസ് റൂം ക്ലാസുകളും ലഭ്യമാണ്.
കൃത്യമായ യൂണിറ്റ്, പാർട്ട്ടൈം, മോഡൽ എൻട്രൻസ് പരീക്ഷകൾ, സിനോപ്സിസ്, ക്വസ്റ്റ്യൻബാങ്ക്, ഡിപിപി തുടങ്ങിയവ പ്രത്യേക ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുന്നു. സ്റ്റഡി മെറ്റീരിയൽസ് ഡിജിറ്റൽ ആയും പ്രിന്റഡ് ആയും കുട്ടികൾക്ക് ലഭിക്കുന്നു. സംശയനിവാരണത്തിനായി പ്രത്യേക ഡൗട്ട് കൗണ്ടറുകളും അധ്യാപകരുടെ സേവനവും മുഴുവൻ സമയങ്ങളിലും ലഭിക്കുന്നു. പ്ലസ് വൺ, പ്ലസ്ടു, ലോംഗ് ടേം ബാച്ചുകളിലേക്കും, എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കായി ഫൗണ്ടേഷൻ, ട്യൂഷൻ പ്രോഗ്രാമും, പ്ലസ് വൺ ഇന്റഗ്രേറ്റഡ് സ്റ്റേറ്റ്/സിബിഎസ്ഇ ബാച്ചുകളിലേക്കുള്ള അഡ്മിഷനുകളും പുരോഗമിക്കുന്നു. യോഗ്യരായ കുട്ടികൾക്ക് 100 ശതമാനംവരെ ഫീസ് ആനുകൂല്യങ്ങളും നല്കുന്നതാണ്. പ്രത്യേകം തയാറാക്കിയ ഡിജിറ്റൽ സ്റ്റുഡിയോയിൽനിന്നും അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ക്ലാസുകൾ വിദ്യാർഥികളിലേക്ക് എത്തുന്നത് എന്നു ഡയറക്ടർ ഫാ. തോമസ് പുതുശേരി സിഎംഐ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.