ഫയലുകൾ കടത്തിയതിൽ ദുരൂഹത: മുല്ലപ്പള്ളി
ഫയലുകൾ കടത്തിയതിൽ ദുരൂഹത: മുല്ലപ്പള്ളി
Sunday, September 27, 2020 12:31 AM IST
തിരുവനന്തപുരം: സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ സെക്രട്ടേറിയറ്റിൽ നിന്നു വിജിലൻസ് പിടിച്ചെടുത്തതിൽ ദുരൂഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

തെളിവു നശിപ്പിക്കുന്നതിന്‍റെ ഭാഗമാണോ വിജിലൻസിന്‍റെ ഈ നടപടിയെന്നു സംശയിക്കേണ്ടിരിക്കുന്നു.സിബിഐ അന്വേഷണം മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കുമാണ് നീളുന്നത്. അതു മുൻകൂട്ടിക്കണ്ടാണ് ഫയലുകൾ ആരുമറിയാതെ കടത്താനുള്ള ശ്രമം വിജിലൻസ് നടത്തിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സ്വർണക്കടത്ത് കേസിൽ എൻഐഎ അടക്കമുള്ള ഏജൻസികൾ അന്വേഷണം ആരംഭിച്ചത് തന്‍റെ ആവശ്യപ്രകാരം എന്നാണ് മുഖ്യമന്ത്രി തുടക്കം മുതൽ പറഞ്ഞത്.

രണ്ടുദിവസം മുൻപ് വരെ കേന്ദ്ര ഏജൻസികളുടെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും അന്വേഷണം ശരിയായ ദിശയിലാണെന്നും പറഞ്ഞ വ്യക്തിയാണ് മുഖ്യമന്ത്രി. തുടർന്ന് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഏജൻസികളുടെ സംശയത്തിന്‍റെ സൂചിമുന മുഖ്യമന്ത്രിയിലേക്കാണ് നീളുന്നത്. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ യോഗ്യത നഷ്ടമായി. ജനങ്ങളെ വെല്ലുവിളിച്ച് അധികാരത്തിൽ കടിച്ചുതൂങ്ങുന്നതിനു പകരം രാജിവച്ച് ഒഴിയണം. കേരളം ഭരിക്കുന്നത് കൊള്ളസംഘമാണ്.


സിപിഎം നേതാക്കൾ മുഖ്യമന്ത്രിയുടെ തടവറയിലാണ്. അവർക്കു ഭയമാണ്. യഥാർഥ കമ്യൂണിസ്റ്റുകാർ ഇനിയെങ്കിലും പ്രതികരിക്കാൻ തയാറാകണം. അല്ലെങ്കിൽ സിപിഎം അണികൾ ജീവൻ കൊടുത്തു പടുത്തുയർത്തിയ പ്രസ്ഥാനത്തെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ചേർന്ന് ആറടി മണ്ണിൽ കുഴിച്ചുമൂടും.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ അവിഹിത സന്പാദ്യവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. പുത്ര സ്നേഹത്താൽ അന്ധനായിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. മക്കൾ നടത്തുന്ന ക്രമക്കേടുകൾ മൂടിവയ്ക്കാനും അവരെ സംരക്ഷിക്കാനുമാണു ശ്രമമെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.