ആര്‍ച്ച്ബിഷപ് ചേന്നോത്തിന്‍റെ സംസ്‌കാരം ഇന്ന്
ആര്‍ച്ച്ബിഷപ് ചേന്നോത്തിന്‍റെ സംസ്‌കാരം ഇന്ന്
Tuesday, September 22, 2020 1:12 AM IST
കൊച്ചി: ദിവംഗതനായ ജപ്പാനിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിന്‍റെ (76) സംസ്‌കാര ശുശ്രൂഷകള്‍ ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 2.30നു മാതൃ ഇടവകയായ ചേര്‍ത്തല കോക്കമംഗലം സെന്‍റ് തോമസ് പള്ളിയിലാണു സംസ്‌കാര ശുശ്രൂഷകള്‍.

ടോക്കിയോയില്‍നിന്നു ദോഹ വഴി ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ഇന്നലെ രാവിലെ 11.40നാണു ഭൗതികദേഹം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. എറണാകുളം ലിസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഭൗതികദേഹം ഇന്നു രാവിലെ ഏഴു മുതല്‍ എട്ടുവരെ ആശുപത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 8.30 മുതൽ 9.30 വരെ എറണാകുളം സെന്‍റ് മേരീസ് ബസിലിക്ക കത്തീഡ്രല്‍ പള്ളിയിലും പൊതുദര്‍ശനത്തിനു സൗകര്യമുണ്ടാകും.

11.30നു ഭൗതികദേഹം കോക്കമംഗലത്തുള്ള മാര്‍ ചേന്നോത്തിന്‍റെ വസതിയിലെത്തിക്കും. 12.30നു മാതൃ ഇടവകയായ കോക്കമംഗലം സെന്‍റ് തോമസ് പള്ളിയിലേക്കു കൊണ്ടുവരും. പള്ളിക്കകത്തു ക്രമീകരിച്ചിട്ടുള്ള പ്രത്യേക കല്ലറയിലാണു ഭൗതികദേഹം കബറടക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30നു ദിവ്യബലിയോടുകൂടിയാണു സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുക.

എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍റണി കരിയിലിന്‍റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് സന്ദേശം നല്‍കും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും മാര്‍ ചേന്നോത്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കും. മേയ് എട്ടിനുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന മാര്‍ ചേന്നോത്ത്, കഴിഞ്ഞ ഏഴിനാണു ദിവംഗതനായത്.



ഭൗതികദേഹം ഏറ്റുവാങ്ങാൻ വൈദികരും കുടുംബാംഗങ്ങളും

കൊച്ചി: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിന്‍റെ ഭൗതികദേഹം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും എറണാകുളം-അങ്കമാലി അതിരൂപത കാര്യാലയത്തിലെ വൈദികരും ചേര്‍ന്ന് ഏറ്റുവാങ്ങി.

വികാരി ജനറാള്‍ റവ. ഡോ. ജോയ് ഐനിയാടന്‍, പ്രൊക്യുറേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മാണിക്കത്താന്‍, വൈസ് ചാന്‍സലര്‍ ഫാ. ജസ്റ്റിന്‍ കൈപ്രംപാടന്‍, മാര്‍ ചേന്നോത്തിന്‍റെ സഹോദരപുത്രന്‍ ഡോ. മാര്‍ട്ടിന്‍ ചേന്നോത്ത് എന്നിവര്‍ ചേര്‍ന്നാണു ഭൗതികദേഹം ഏറ്റുവാങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.