ജനവാസ കേന്ദ്രങ്ങൾ ബഫർ സോണിൽ; തലശേരി അതിരൂപത സമരരംഗത്തേക്ക്
ജനവാസ കേന്ദ്രങ്ങൾ ബഫർ സോണിൽ; തലശേരി അതിരൂപത സമരരംഗത്തേക്ക്
Tuesday, September 22, 2020 1:12 AM IST
ഇരിട്ടി: ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ ചുറ്റും ജനവാസ കേന്ദ്രങ്ങൾ ബഫർ സോൺ എന്ന പേരിൽ പരിസ്ഥിതി ലോല മേഖലയാക്കിയതിനെതിരേ തലശേരി അതിരൂപത സമര രംഗത്തേക്ക്. കരട് പ്രഖ്യാപനം തിരുത്തി ജനവാസകേന്ദ്രങ്ങൾ വരുന്നിടം ബഫർ സോൺ സീറോയാക്കി പരിസ്ഥിതിലോലം വനത്തിൽ നിജപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനാണ് മാങ്ങോട് സെന്‍റ് മേരീസ് പള്ളി ഹാളിൽ തലശേരി സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്തിൽ ചേർന്ന പ്രാഥമിക ആലോചനാ യോഗത്തിൽ തീരുമാനം.

പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനത്തിലൂടെ ബഫർ സോൺ ആക്കുന്ന കർഷകരുടെ ഭൂമി അഞ്ച് വർഷത്തിടയിൽ തന്നെ വനമായി മാറുമെന്നും സ്വമേധയാ കർഷകർ ഇത്തരം ഭൂമിയിൽ നിന്നു കുടിയിറങ്ങേണ്ടിവരുമെന്നും മാർ പാംപ്ലാനി പറഞ്ഞു. കരടുവിജ്ഞാപനം തിരുത്തി സീറോ പോയിന്‍റ് ആക്കണം. സർക്കാരുകളും സർവകക്ഷി പ്രതിനിധികളും കർഷകന്‍റെ രക്ഷയ്‌ക്കൊപ്പമാണെങ്കിൽ ഈ ആവശ്യം നടപ്പാക്കിത്തരണമെന്നും മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.

ആദ്യഘട്ടമെന്ന നിലയിൽ 27നു രാവിലെ11 ന് എടൂരിൽ ആറളം പഞ്ചായത്തുതല സർവകക്ഷി കർമസമിതി രൂപീകരിക്കും. ആറളം വന്യജീവി സങ്കേതത്തിനു ചുറ്റുമായി 10.136 ചതുരശ്ര കിലോമീറ്ററും കൊട്ടിയൂർ വന്യജീവി സങ്കേതത്തിന് ചുറ്റുമായി 12.91 കിലോമീറ്ററുമാണു പരിസ്ഥിതി ലോല മേഖല (ഇഎസ് സെഡ്) ആക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

ആറളം വന്യജീവി സങ്കേതത്തിനു ചുറ്റും 100 മീറ്ററാണെങ്കിൽ, കൊട്ടിയൂർ വന്യജീവി സങ്കേതത്തിനു ചുറ്റും 2.1 കിലോമീറ്റർ വരെയാണ് ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോലമാക്കിയിരിക്കുന്നത്. ആയിരത്തോളം വീടുകളെ നേരിട്ടും രണ്ടായിരത്തിലധികം പേരുടെ കൃഷിയിടങ്ങളെ പരോക്ഷമായും ബാധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.