പേരാമ്പ്ര: കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധയിടങ്ങളിലായി മൂന്ന് പേർ മരിച്ചു. കടിയങ്ങാട് കല്ലൂരിലെ മീത്തലെ കാഞ്ഞിരക്കടവത്ത് ഫാത്തിമ ഹജ്ജുമ്മ (82), പെരുവയലിലെ കണ്ണച്ചാൻകണ്ടി മൊയ്തു ഹാജി (66), വടകര പെട്രോൾ പന്പിനു സമീപം ഇടത്തും താഴ കുനി സദാനന്ദനാണ് (65) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ നടത്തിയ പരിശോധനയിലാണ് ഫാത്തിമ ഹജ്ജുമ്മക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഭർത്താവ്: കടിയങ്ങാട് കല്ലൂരിലെ മീത്തലെ കാഞ്ഞിരക്കടവത്ത് പരേതനായ അമ്മദ്. മക്കള്‍: മൊയ്തു, കുഞ്ഞബ്ദുള്ള, ഹമീദ്, കല്ലൂര്‍ മുഹമ്മദലി (ജനറല്‍ സെക്രട്ടറി പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ്, കെഎസ്ടിയു സംസ്ഥാന സെക്രട്ടറി, അധ്യാപകന് റഹ്മാനിയ ഹയര്‍ സെക്കൻഡറി സ്കൂള്‍ കോഴിക്കോട്), മറിയം, സാറ, സക്കീന. മരുമക്കള്‍: അമ്മദ് (പുറവൂര്), അബൂബക്കര്‍ (വെള്ളിയൂര്‍), അസീസ് കപ്പള്ളി (ഇരുവരും കുവൈറ്റ്), ബീവി (വേളം), ആസ്യ (ദേവര്‍കോവില്‍), ഷാഹിദ (ചെമ്പനോട), സബീന വെള്ളിയൂര്‍ (അധ്യാപിക, എയുപി സ്കൂള്‍ കൂത്താളി). സഹോദരങ്ങള്‍: വളച്ചു കെട്ടി മൊയ്തു ഹാജി (ചങ്ങരോത്ത്), നഫീസ, മറിയം (ഇരുവരും കൂരാച്ചുണ്ട് ), കുഞ്ഞാമി, ആയിശ, ഹലീമ (മൂവരും പന്തിരിക്കര), ബിയ്യാത്തു ( പയ്യോളി), പരേതരായ വളച്ചുകെട്ടി അമ്മദ് മുസ്ല്യാര്‍ (വാണിമേല്‍ ), വളച്ചുകെട്ടി മൂസ്സമുസ്ലിയാര്‍, വളച്ചുകെട്ടി ചേക്കൂട്ടി ഹാജി (കുറ്റ്യാടി), ബീവി.
കോവിഡ് ബാധിച്ചതിനെതുടർന്ന് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായിരുന്നു മൊയ്തു ഹാജി (66) നെ. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇന്നലെ പുലർച്ചെ ഒന്നിനായിരുന്നു മരണപ്പെട്ടത്. കബറടക്കം വേളം അരമ്പോൽ ജുമാ മസ്ജിദിൽ നടന്നു. ഭാര്യ: ആയിശ. മക്കൾ: ഇസ്മായിൽ, താഹിറ, നജീറ, റൈഹാനത്ത്, ഹസ്മ. മരുമക്കൾ: അസീന (ആവള), വി.പി. അബ്ദുല്ല മുസ്ല്യാർ (വേളം), കാസിം(വേളം), അഷറഫ് (കല്ലൂർ), കരീം (ചേനായി). സഹോദരങ്ങൾ: അമ്മത്, ഖദീജ, പരേതരായ ബിയ്യാത്തു, കുഞ്ഞാമി.
പത്ത് ദിവസം മുന്‍പ് കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സദാനന്ദൻ (65). ഭാര്യ: ശാന്ത. മക്കൾ: ലികേഷ് (ദുബായ്), ലിമേഷ്, ലസി. മരുമകൻ: വിജയൻ (ബഹ്റൈൻ). മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.