രാത്രിയുടെ മറവിൽ മന്ത്രിയെത്തി
രാത്രിയുടെ മറവിൽ മന്ത്രിയെത്തി
Friday, September 18, 2020 12:19 AM IST
കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു തുടർച്ചയായി ചോദ്യം ചെയ്യലിനു വിധേയനാകുന്ന മന്ത്രി കെ.ടി. ജലീൽ മാധ്യമങ്ങള്‍ക്കു മുന്നിലെ ഒളിച്ചുകളി ഇന്നലെയും തുടർന്നു. ഇഡിക്കു പിന്നാലെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴും മന്ത്രി എത്തിയത് ഇരുട്ടിന്‍റെ മറവിൽ സ്വകാര്യവാഹനത്തില്‍.

രാവിലെ 10ന് ഹാജരാകാനായിരുന്നു എൻഐഎയുടെ നിർദേശം. ചോദ്യം ചെയ്യൽ ഓണ്‍ലൈന്‍ വഴിയോ അർധരാത്രിയിലോ ആക്കാൻ ജലീൽ ശ്രമം നടത്തിയിരുന്നെങ്കിലും എന്‍ഐഎ വഴങ്ങിയില്ല. നേരം പുലരുംമുന്പേ അഞ്ചരയോടെ മന്ത്രി എൻഐഎ ഓഫീസിലെത്തി. തിടുക്കപ്പെട്ട് ഓഫീസിലേക്കു കയറിവന്ന മന്ത്രിയെ കണ്ടു ജീവനക്കാര്‍ പോലും അന്തംവിട്ടു. മാധ്യമങ്ങളുടെ കണ്ണു വെട്ടിക്കാനായിരുന്നു ഈ വരവെങ്കിലും കാമറയ്ക്കു മുന്നിലേക്കുതന്നെയാണ് മന്ത്രി എത്തിയത്.

ഗേറ്റിനു പുറത്തു കാറിൽനിന്നിറങ്ങി ഓഫീസിലേക്കു കയറാന്‍ ഒരുങ്ങിയ മന്ത്രി, കാമറ കണ്ടതോടെ ഗേറ്റിനുള്ളിലേക്കു വാഹനം കയറ്റിയശേഷം വേഗത്തിൽ അകത്തേക്കു കയറിപ്പോകുകയായിരുന്നു.


മുന്‍ സിപിഎം എംഎല്‍എ എ.എം. യൂസഫിന്‍റെ കാറിലാണു ജലീല്‍ എത്തിയത്. മന്ത്രി നേരിട്ടു വിളിച്ചു വാഹനം ആവശ്യപ്പെടുകയായിരുന്നെന്നു യൂസഫ് പറഞ്ഞു. പുലർച്ചെ ഒന്നരയ്ക്കാണ് കാര്‍ ആവശ്യപ്പെട്ടത്. കളമശേരി റസ്റ്റ് ഹൗസില്‍ വാഹനമെത്തിക്കണമെന്നായിരുന്നു ആവശ്യം.

ചോദ്യം ചെയ്യലിനുശേഷം വൈകിട്ട് അഞ്ചിന് ചിരിച്ച മുഖവുമായാണ് ജലീല്‍ ഓഫീസിനു പുറത്തേക്കു വന്നത്. കാറില്‍ കയറും മുന്പേ ഫോക്കസ് ചെയ്തുവച്ച കാമറകളെ നോക്കി അദ്ദേഹം കൈവീശി. കാറില്‍ കയറിയ മന്ത്രി ഗസ്റ്റ് ഹൗസിലേക്ക് എത്തുമെന്നായിരുന്നു സൂചനയെങ്കിലും അവിടേക്കെത്തിയ കാറിൽ മന്ത്രി ഉണ്ടായിരുന്നില്ല. മാധ്യമങ്ങളെ കബളിപ്പിക്കാൻ ഇടയ്ക്കു വച്ചു മറ്റൊരു കാറില്‍ കയറി. തിരുവനന്തപുരത്തേക്കാണു മന്ത്രി പോയതെന്നാണു വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.