കുരുക്ക് മുറുക്കുന്നു ; മതഗ്രന്ഥങ്ങൾ അടങ്ങിയ നയതന്ത്ര പാഴ്സലുകളുടെ രേഖ ഹാജരാക്കണമെന്ന് കസ്റ്റംസ്
കുരുക്ക് മുറുക്കുന്നു ; മതഗ്രന്ഥങ്ങൾ അടങ്ങിയ നയതന്ത്ര  പാഴ്സലുകളുടെ രേഖ ഹാജരാക്കണമെന്ന് കസ്റ്റംസ്
Thursday, August 13, 2020 12:29 AM IST
തിരുവനന്തപുരം: യുഎഇയിൽ നിന്നു സംസ്ഥാനത്ത് എത്തിയ മതഗ്രന്ഥങ്ങൾ അടങ്ങിയതെന്നു സംശയിക്കുന്ന ഡിപ്ലോമാറ്റിക് പാഴ്സലുകൾ സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ നിർദേശിച്ചു സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് അയച്ചു.

ഇതുസംബന്ധിച്ച് എൻഐഎയും കത്തു കൊടുക്കുകയും എൻഐഎ ഉദ്യോഗസ്ഥർ നേരി ട്ടെത്തി പ്രോട്ടോകോൾ ഓഫീസറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ഈ മാസം 20നകം രേഖകൾ ഹാജരാക്കാനും വിശദീകരണം നൽകാനും നിർദേശിച്ചു സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിലെ അസിസ്റ്റന്‍റ് കമ്മീഷണർ എൻ.എസ്. ദേവാണ് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്കു സമൻസ് നൽകിയത്.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ കോണ്‍സുലേറ്റിൽ എത്തിയ ഡിപ്ലോമാറ്റിക് പാഴ്സലുകളെക്കുറിച്ചു വ്യക്തമാക്കാനാണു നിർദേശം. ദുബായ് കോണ്‍സുലേറ്റ് വഴി എത്തിയ മതഗ്രന്ഥങ്ങൾ സർക്കാർ സ്ഥാപനമായ സി-ആപ്റ്റിന്‍റെ വാഹനം ഉപയോഗിച്ച് എടപ്പാളിലേക്കു കൊണ്ടുപോയെന്ന് മന്ത്രി കെ.ടി. ജലീൽ വ്യക്തമാക്കിയിരുന്നു. സി-ആപ്റ്റിൽനിന്ന് പാഴ്സലുകൾ പുറത്തേക്കു പോയെന്നത് സംബന്ധിച്ച് ആരംഭിച്ച അന്വേഷണത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. എന്നാൽ ഇക്കാര്യത്തിൽ പ്രോട്ടോകോൾ ലംഘനം നടന്നുവെന്നതും പാഴ്സലുകൾ സംബന്ധിച്ച് ദുരൂഹതകളുണ്ടെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നതോടെ കസ്റ്റംസും ഇക്കാര്യം പരിശോധിക്കുന്നുണ്ട്.

നയതന്ത്ര പാഴ്സൽ വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവരുന്നതിനോ അതിനു നികുതിയിളവ് നൽകുന്നതിനുളള സാക്ഷ്യപത്രം നൽകുന്നതിനോ പ്രോട്ടോകോൾ വിഭാഗത്തിന് കഴിയില്ല. ഈ സാഹചര്യത്തിലാണ് എക്സംപ്ഷൻ സർട്ടിഫിക്കേറ്റുകൾ നൽകിയിട്ടുണ്ടോയെന്നതും പരിശോധിക്കുന്നത്.


കസ്റ്റംസ് ക്ലിയറൻസിനു വേണ്ടി സ്വർണ ക്കടത്തു കേസിലെ പ്രതികൾ വ്യാജ രേഖകൾ നൽകിയിട്ടുണ്ടോയെന്ന സംശയവുമുണ്ട്. ഇതുറപ്പാക്കാനാണ് ഒപ്പുകളുടെ മാതൃക ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

സ്വര്‍ണം കടത്തിയതു വ്യാവസായിക അടിസ്ഥാനത്തിൽ: കസ്റ്റംസ്

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ നിയമവിരുദ്ധമായി വ്യാവസായിക അടിസ്ഥാനത്തിലാണ് കള്ളക്കടത്ത് നടത്തിയതെന്നു കേസന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ എറണാകുളം അഡീ. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതിയിൽ അറിയിച്ചു.

മുഖ്യപ്രതി സ്വപ്ന സുരേഷ്, സെയ്തലവി, സംജു എന്നിവരുടെ ജാമ്യാപേക്ഷയില്‍ വാദം കേൾക്കുന്നതിനിടെയാണു കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്.

എല്ലാവരും ചേര്‍ന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്തേക്ക് അയച്ചശേഷം വൻതോതിൽ സ്വര്‍ണം കൊണ്ടുവരികയായിരുന്നു. വിദേശത്തുള്ള പ്രതികള്‍കൂടി പിടിയിലാകുന്നതുവരെ പ്രതികള്‍ക്കു ജാമ്യം അനുവദിക്കരുതെന്നും കസ്റ്റംസ് വാദിച്ചു. സംജു, സെയ്തലവി എന്നിവര്‍ ഇന്നലെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഹര്‍ജികളിൽ ഒരുമിച്ചു നാളെ വിധി പറയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.