മുഖ്യമന്ത്രിക്കു ജനപിന്തുണ നഷ്‌ടപ്പെടുന്നുവെന്ന ഭയം: ചെന്നിത്തല
മുഖ്യമന്ത്രിക്കു ജനപിന്തുണ നഷ്‌ടപ്പെടുന്നുവെന്ന ഭയം: ചെന്നിത്തല
Thursday, August 13, 2020 12:22 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു ജനപിന്തുണ നഷ്ടപ്പെടുന്നുവെന്ന ഭയംകൊണ്ടാണു പ്രതിപക്ഷത്തേയും മാധ്യമങ്ങളെയും ദിവസവും അപഹസിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമനില തെറ്റിയ രീതിയിലാണു മുഖ്യമന്ത്രിയുടെ പെരുമാറ്റം.

സ്പ്രിങ്ക്ളർ മുതൽ പാവങ്ങൾക്ക് വീടു വച്ചു കൊടുക്കാനുള്ള ലൈഫ് പദ്ധതി വരെയുള്ള തട്ടിപ്പുകളെല്ലാം പുറത്തു വന്നിരിക്കുന്നു. നേരിട്ടുള്ള ആക്രമണത്തിനു പുറമേ മാധ്യമങ്ങളെ ശരിപ്പെടുത്താൻ മുഖ്യമന്ത്രി തന്‍റെ സൈബർ ഗുണ്ടകൾക്കു ക്വട്ടേഷൻ നൽകിയിരിക്കുകയാണ്. വിമർശിക്കുന്നവരെ മാത്രമല്ല പത്രസമ്മേളനത്തിൽ ചോദ്യം ചോദിക്കുന്നവരെയും അവരുടെ കുടുംബങ്ങളെയും പോലും ഹീനമായ തരത്തിലാണു വേട്ടയാടുന്നതെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.


കോവിഡ് ടെസ്റ്റുകളുടെ എണ്ണം ദിവസവും എഴുപത്തിയയ്യായിരമാക്കി ഉയർത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ദിവസവും വൈകുന്നേരം ടിവി ചാനലുകളിലിരുന്നു വാചകമടിച്ചതു കൊണ്ടു മാത്രം കൊറോണയെ നിയന്ത്രിക്കാൻ കഴിയില്ല. കോവിഡ് കേസുകൾ കുറയ്ക്കാൻ, ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുക എന്ന കുറുക്കു വഴിയാണു സർക്കാർ സ്വീകരിച്ചത്. മറ്റു സംസ്ഥാനങ്ങൾ 3000ൽ അധികം ടെസ്റ്റ് ചെയ്തപ്പോൾ കേരളം 1000ൽ താഴെ ടെസ്റ്റാണു നടത്തിയത്. ഇപ്പോൾ ബിഹാർ പോലുള്ള സംസ്ഥാനങ്ങൾ പ്രതിദിനം 75,000 ടെസ്റ്റുകൾ ചെയ്യുന്പോൾ നമ്മൾ 25,000 ടെസ്റ്റാണു ചെയ്യുന്നത്. ഇതിനാൽ നിശബ്ദമായ രോഗവ്യാപനം നടക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.