കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപ സബ്സിഡി
കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപ സബ്സിഡി
Thursday, August 13, 2020 12:19 AM IST
തിരുവനന്തപുരം: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ സാഹചര്യം കണക്കിലെടുത്തു സംസ്ഥാനത്തെ ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് ഓഗസ്റ്റ് 17 മുതൽ കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപ സബ്സിഡി നിരക്കിൽ നൽകും. ഏപ്രിൽ മാസം അളന്ന പാലിന്‍റെ അടിസ്ഥാനത്തിൽ പരമാവധി 5 ചാക്ക് കാലിത്തീറ്റ ഒരു കർഷകന് എന്ന നിലയിൽ 2.95 ലക്ഷം ചാക്ക് കാലിത്തീറ്റ വിതരണം ചെയ്യും.

1,11,914 ക്ഷീരകർഷകരിൽ നിന്നും കിസാൻ ക്രെഡിറ്റ് കാർഡിനായുള്ള അപേക്ഷകൾ സ്വീകരിക്കും. അതിൽ 95,815 അപേക്ഷകൾ വിവിധ ബാങ്കുകളിൽ എത്തിച്ചു. 13,869 കർഷകർക്ക് ഇതുവരെ 88.2 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് കിസാൻ ക്രെഡിറ്റ് കാർഡിലൂടെ ബാങ്കുകൾ മുഖേന അനുവദിച്ചിട്ടുണ്ട്.


കോവിഡ് കാലഘട്ടത്തിൽ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് പാൽ സംഭരണ, വിപണന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ക്ഷീരസംഘം ജീവനക്കാർക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടായാൽ അടിയന്തിര സഹായമായി 10,000 രൂപ ക്ഷീരവികസന വകുപ്പ് ലഭ്യമാക്കും. ക്ഷീരസംഘങ്ങളിലൂടെ സർക്കാർ ധനസഹായത്തോടു കൂടി 8500 ടണ്‍ വയ്ക്കോലും പച്ചപ്പുല്ലും വിതരണം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.