കാലവർഷക്കെടുതി: പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി
കാലവർഷക്കെടുതി: പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി
Tuesday, August 11, 2020 3:10 AM IST
തിരുവനന്തപുരം: കാലവർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. വെള്ളപ്പൊക്കത്തെ നേരിടാന്‍ എന്‍ഡിആര്‍എഫ് കമ്പനികളെ കേരളത്തിലേക്കയച്ചതിനും ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായിടത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഡിആര്‍എഫ് നല്‍കിയ സഹായത്തിനും കരിപ്പൂരിലുണ്ടായ വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ലഭ്യമാക്കിയ സഹായ സഹകരണങ്ങള്‍ക്കും പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ജല, കാലാവസ്ഥാ വകുപ്പുകളും നാഷണല്‍ റിമോട്ട്സെന്‍സിംഗ് സെന്‍ററും ഏകോപിതമായി കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ച ഇടപെടലാണ് സംസ്ഥാനം നടത്തുന്നത്. ഇപ്പോഴുള്ള 25 ശതമാനമെന്ന പരിധി ഒഴിവാക്കി കോവിഡ് പ്രതിരോധത്തിനായി നിബന്ധനകളില്ലാതെ എസ്ഡിആര്‍എഫില്‍ നിന്ന് തുക ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സ്രവപരിശോധന, ക്വാറന്‍റൈൻ എന്നിവ ഒരുക്കുന്നത് വൻ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനങ്ങള്‍ക്കുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഉദാരമായ സഹായം കേന്ദ്രത്തില്‍നിന്ന് പ്രതീക്ഷിക്കുകയാണ്.


കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാചര്യത്തിലാണ് വെള്ളപ്പൊക്കമുണ്ടായിട്ടുള്ളത്. ഈ മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിക്ക് വലിയ ആഘാതമാണ് മഴക്കെടുതി ഉണ്ടാക്കിയിട്ടുള്ളത്. നഷ്ടങ്ങള്‍ സമഗ്രമായി വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിക്കാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെക്കൂടാതെ ആസാം, ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, കർണാടക, കേരള സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. ഒന്നര മണിക്കൂർ നീണ്ട യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹർഷവർധൻ, ആഭ്യന്തരസഹമന്ത്രിമാരായ നിത്യാനന്ദ് റായി, ജി. കിഷൻ റെഡ്ഡി, കേന്ദ്രമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.