മത്തായിയുടെ മരണം: കസ്റ്റഡിയിലെടുത്തതിനു തെളിവുതേടി പോലീസ്
മത്തായിയുടെ മരണം: കസ്റ്റഡിയിലെടുത്തതിനു തെളിവുതേടി പോലീസ്
Monday, August 10, 2020 1:51 AM IST
പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ വനപാലകരുടെ കസ്റ്റഡിയിലിരിക്കേ യുവകർഷകൻ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ പി.പി. മത്തായി (പൊന്നു - 41) മരിച്ചിട്ട് നാളെ രണ്ടാഴ്ചയാകും. മൃതദേഹം ഇപ്പോഴും മോർച്ചറിയിൽത്തന്നെ.

ജൂലൈ 28നു വൈകുന്നേരം നാലോടെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്നെത്തിയ വനപാലകസംഘമാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. അന്നു രാത്രി എട്ടോടെ കുടപ്പനക്കുളത്തെ കുടുംബവീടിന്‍റെ കിണറ്റിൽ ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ജൂലൈ 31ന് മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ വച്ചിരിക്കുകയാണ്. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ഉണ്ടാകുകയും കുടുംബത്തിന് നീതി ഉറപ്പാക്കുകയും ചെയ്തെങ്കിലേ സംസ്കാരം നടത്തൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മരിച്ച മത്തായിയുടെ ഭാര്യ ഷീബയും കുടുംബാംഗങ്ങളും.


ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ ചുമതലയുള്ള ഡിവൈഎസ്പി ആർ. പ്രദീപ് കുമാറിനാണ് അന്വേഷണച്ചുമതല. നേരത്തെ ചിറ്റാർ പോലീസ് എടുത്തിട്ടുള്ള അസ്വാഭാവിക മരണത്തിനുള്ള കേസ് മാത്രമാണ് നിലവിലുള്ളത്. മത്തായിയെ വനപാലകരെ കസ്റ്റഡിയിലെടുത്തുവെന്നതു മുതലു ള്ള നടപടിക്രമങ്ങൾക്കു തെളിവു വേണമെന്നതാണ് അന്വേഷണസംഘത്തിന്‍റെ ഇപ്പോഴത്തെ നിലപാട്. നിയമപരമായ ഒരു നടപടിക്രമവും പാലിക്കാതെയാണ് അരീക്കക്കാവിൽ മത്തായിയുടെ താമസസ്ഥലത്തെത്തി അദ്ദേഹത്തെ വനപാലകർ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡി സംബന്ധിച്ചോ ഇദ്ദേഹത്തിനെതിരെ നിലവിലുള്ള കേസ് സംബന്ധിച്ചോ ഒരു രേഖയും സംഭവസമയം ഉണ്ടായിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.