സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു
സംസ്ഥാനത്തെ ഡാമുകളിൽ  ജലനിരപ്പ് ഉയർന്നു
Sunday, August 9, 2020 12:17 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് കാര്യമായ തോതിൽ ഉയർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലപ്പെരിയാർ റിസർവോയറിന്‍റെ ക്യാച്മെന്‍റ് ഏരിയയിൽ ജലനിരപ്പ് വളരെ വേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാറിലും തേക്കടിയിലും പെയ്തത് യഥാക്രമം 198.4 മില്ലിമീറ്ററും 157.2 മില്ലിമീറ്ററും മഴയാണ്. ഈ സമയത്തിനുള്ളിൽ ഏഴ് അടിയാണ് ജലനിരപ്പ് ഉയർന്നത്. അതിനിയും ഉയരും.

ചാലക്കുടി ബേസിനിൽ വെള്ളത്തിന്‍റെ അളവ് കൂടിയതിനാൽ പെരിങ്ങൽകുത്ത് റിസർവോയറിലെ ഷട്ടറുകൾ തുറന്നു. പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിലേക്ക് ഉയർന്നിട്ടുണ്ട്.

തിരുവനന്തപുരം നെയ്യാർ ഡാമിന്‍റെ നാലു ഷട്ടറുകൾ തുറന്നു. പേപ്പാറ ഡാമും പരിമിതമായി തുറന്നിട്ടുണ്ട്. പന്പ ഡാം തുറക്കാൻ സാധ്യതയുണ്ട്. പന്പ നദിയുടെ കൈവഴികളുടെ തീരപ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ നിർദ്ദേശം നൽകി. കെഎസ്ഇബിയുടെ കീഴിലുള്ള മൂഴിയാർ ഡാമിന്‍റെയും ജലസേചന വകുപ്പിന്‍റെ കീഴിലുള്ള മണിയാർ സംഭരണിയുടെയും സ്പിൽവേകൾ തുറന്നു.


പാലക്കാട് ഇതുവരെ കാഞ്ഞിരപ്പുഴ, മംഗലം എന്നിങ്ങനെ രണ്ടു ഡാമുകൾ ആണ് തുറന്നത്. വാളയാർ ഡാം തുറക്കുന്നതിനുള്ള മുന്നറിയിപ്പ് നൽകി.

മഴ തുടരുകയാണെങ്കിൽ ബാണാസുര ഡാം ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടാകും. അതിശക്തമായ മഴ ഉണ്ടായാൽ പനമരം പുഴയിൽ ഉണ്ടാകാനിടയുള്ള പ്രളയം ഒഴിവാക്കാൻ കാരാപ്പുഴ ഡാമിൽനിന്ന് കൂടുതൽ വെള്ളം പുറത്തു വിടേണ്ടി വരും.

കണ്ണൂർ ജില്ലയിൽ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരാംവിധം ഉയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.