മൂന്നാർ പെട്ടിമുടി ദുരന്തം പുറംലോകമറിഞ്ഞത് ഒരു രാത്രി വൈകി
മൂന്നാർ പെട്ടിമുടി ദുരന്തം പുറംലോകമറിഞ്ഞത്   ഒരു രാത്രി വൈകി
Saturday, August 8, 2020 1:13 AM IST
പെട്ടിമുടി: ഒരുകൂട്ടം തൊഴിലാളി കുടുംബങ്ങളെ ഉരുൾ എടുത്തവിവരം പുറംലോകം അറിഞ്ഞത് ഒരുരാത്രി പുലർന്നപ്പോൾ മാത്രം. വ്യാഴാഴ്ച രാത്രി 10.50നുണ്ടായ ദുരന്തം ഇന്നലെ രാവിലെയാണ് പുറംലോകം അറിഞ്ഞത്.

മൂന്നാറിലെ മറ്റു എസ്റ്റേറ്റുകളിൽനിന്നു വിഭിന്നമായി ഒറ്റപ്പെട്ടാണ് രാജമലയിലെ പെട്ടിമുടി ഡിവിഷൻ. സംഭവസമയത്ത് വൈദ്യുതിയും ഫോണ്‍കണക്ഷനും ഇല്ലാതിരുന്നതും സംഭവം പുറംലോകമറിയുന്നതിന് താമസമായി. രാജമലയിൽ നാലുദിവസമായി വൈദ്യുതി ബന്ധം തകരാറിലാണ്. രാത്രി പെയ്ത കനത്ത മഴയിൽ റോഡിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടതോടെ എസ്റ്റേറ്റിൽനിന്ന് അടുത്തുള്ള എസ്റ്റേറ്റുകളിലേക്ക് അപകടവിവരം അറിയിക്കാൻ ആർക്കും പോകാനുമായില്ല.

പുലർച്ചെ വെളിച്ചംവീണശേഷം രാജമലയ്ക്കടുത്തുള്ള നമയക്കാട് എസ്റ്റേറ്റിലെത്തി നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് അപകടം പുറംലോകം അറിഞ്ഞത്. വിവരമറിഞ്ഞതോടെ മൂന്നാറിൽനിന്നും രക്ഷാപ്രവർത്തകരടക്കം നിരവധിപേർ രാജമലയിലെത്തി. ദുർഘടമായ റോഡുകൾ നിറഞ്ഞ പ്രദേശമായതിനാൽ നാലു കിലോമീറ്റർ നടന്നാണ് പലരും സംഭവസ്ഥലത്ത് എത്തിയത്.

രാവിലെതന്നെ എസ്റ്റേറ്റ് തൊഴിലാളികൾ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും മൂന്നാറിൽനിന്നും കൂടുതൽ പേരെത്തുകയും പത്തു മണിയോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കുകയും ചെയ്തു. മുട്ടറ്റം ചെളിയായതിനാൽ രക്ഷാപ്രവർത്തകർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സംഭവം നടന്ന ലയത്തോടു ചേർന്ന് ഒരു പുഴയും ഒഴുകുന്നുണ്ട്. പുഴയിലൂടെ ആളുകൾ ഒഴുകിപ്പോ യിട്ടുള്ളതായും സംശയിക്കുന്നു.

അപകടവിവരം അറിയാൻ വൈകിയതുകാരണം ജെസിബി, ഹിറ്റാച്ചി, ആംബുലൻസ് അടക്കമുള്ള അത്യാവശ്യ സേവനങ്ങൾ ഉച്ചയോടെ മാത്രമാണ് സ്ഥലത്തെത്തിക്കാനായത്. മൂന്നാർ ഡിവൈഎസ്പി രമേഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മൂന്നാർ അഗ്നിശമന സേനയും എത്തിയതോടെ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുകയും ചെയ്തു.

എസ്.രാജേന്ദ്രൻ എംഎൽഎ, മുൻ എംഎൽഎ എ.കെ. മണി, തഹസിൽദാർ ജിജി എം. കുന്നപ്പള്ളി, വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി തുടങ്ങിയവരും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അപകടസ്ഥലത്ത് ഫോണ്‍ റെയിഞ്ച് ഇല്ലാത്തതുമൂലം ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരങ്ങളും തക്കസമയത്ത് നൽകാനാവുന്നില്ല.

കോവിഡ് അവധി ആയതിനാൽ ലയങ്ങളിൽ കൂടുതൽ പേരുണ്ടായിരുന്നു

മറയൂർ: കോവിഡ് വ്യാപനത്തെത്തുടർന്നു ഇരവികുളം നാഷണൽ പാർക്കും മൂന്നാറിലെ വിവിധ ഹോട്ടലുകളും മറ്റും അടച്ചിട്ടിരിക്കുന്നതിനാൽ അവിടുത്തെ തൊഴിലാളികളായിരുന്ന ഭൂരിഭാഗം പേരും ലയങ്ങളിൽ ഉണ്ടായിരുന്നു. മുൻ കാലങ്ങളിൽ മൂന്നാർ കേന്ദ്രീകരിച്ച് ജോലിചെയ്യുന്നവർ മാസത്തിൽ ഒരുതവണായാണ് വീട്ടിലേക്ക് എത്തിയിരുന്നത്. സ്കൂൾ അവധി ആയതിനാൽ സ്കൂൾ - കോളജ് വിദ്യാർത്ഥികൾ എല്ലാം തന്നെ വീടുകളിൽ മടങ്ങി എത്തിയിരുന്നു. മൂന്നാർ ടൗണിലും മറ്റും കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇവിടെയുള്ളവർ ആരും തെന്ന് പുറത്തേക്ക് പോകാതെ എസ്റ്റേറ്റുകളിൽ തന്നെയാണ് കഴിഞ്ഞിരുന്നത് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.