സ്വർണക്കടത്തിന് ഐഎസ് ബന്ധമുണ്ടെന്നു എൻഐഎ കോടതിയിൽ
സ്വർണക്കടത്തിന്  ഐഎസ് ബന്ധമുണ്ടെന്നു എൻഐഎ കോടതിയിൽ
Wednesday, August 5, 2020 1:16 AM IST
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽവഴി സ്വർണം കടത്തിയ കേസിനു അന്താരാഷ്‌ട്രബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഹവാലബന്ധവും കേരളത്തിൽ നടന്ന ഐഎസ് റിക്രൂട്ട്മെന്‍റും ഇതോടൊപ്പം അന്വേഷണവിധേയമാക്കണമെന്നും എൻഐഎ ഇന്നലെ കോടതിയെ അറിയിച്ചു. 20 തവണയായി 200 കിലോ സ്വര്‍ണം പ്രതികള്‍ കടത്തിയതെന്നും കോടതിയില്‍ എന്‍ഐഎ ബോധിപ്പിച്ചു. കേസ് ഡയറി എന്‍ഐഎ ഇന്നലെ ഹാജരാക്കി.

സ്വർണക്കടത്ത്, തീവ്രവാദബന്ധം, മയക്കുമരുന്നു വ്യാപാരം, ചന്ദനക്കടത്ത് തുടങ്ങിയ വിവിധ മേഖലകളിൽ കേസ് വ്യാപിച്ചു കിടക്കുന്നു. വിവിധ രാജ്യങ്ങളിലേക്കും ഇതിന്‍റെ ശൃംഖല വ്യാപിച്ചിട്ടുണ്ട്. ഇതു വെറുമൊരു സ്വർണക്കടത്തു കേസുമായി മാത്രമായി നിസാരവത്കരിക്കാൻ സാധിക്കില്ലെന്നും എൻഐഎ വ്യക്തമാക്കി.

പ്രതികളിൽ ഏതാനും പേർക്കു സംസ്ഥാനത്തുനിന്നുള്ള ഐഎസ് റിക്രൂട്ട്മെന്‍റുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ നിഗമനം.

മതപരിവർത്തനം നടത്തി യുവതിയെ ഐഎസ് റിക്രൂട്ട്മെന്‍റ് നടത്തിയതിന്‍റെ പേരിൽ അബ്ദുൾ റഷീദ് എന്നയാൾക്കെതിരേ 2017ൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. അബ്ദുൾ റഷീദ് പിന്നീടു കൊല്ലപ്പെട്ടു. അന്ന് ഐഎസിലെത്തിയ യുവതിയെ ഫോണിൽ ബന്ധപ്പെട്ടവരിൽ സ്വർണക്കടത്ത് കേസിലെ പ്രതികളിൽ ചിലരുണ്ടെന്നാണ് കണ്ടെത്തൽ. എൻഐഎ കസ്റ്റഡിയിലുള്ള കെ.ടി. റമീസിൽനിന്ന് ഇതിനുള്ള തെളിവ് ലഭ്യമായതായും അറിയുന്നു.

രാഷ്‌ട്രീയനേതാക്കളുടെയും വിവിധ സംഘടനകളുടെയും മറവിൽ പ്രതികളുടെ പ്രവർത്തനം കേരളത്തിൽ വിവിധ മേഖലകളിൽ വ്യാപിച്ചിരുന്നതായാണു സൂചന. രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥ തകർക്കുക മാത്രമല്ല, തീവ്രസ്വഭാവമുള്ള പ്രവർത്തനങ്ങളിൽ ഇവർ പങ്കാളികളായിരുന്നുവെന്നും നിരോധിക്കപ്പെട്ട ചില സംഘടനകളുമായി ബന്ധമുള്ളതായും വിവരമുണ്ട്.


പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിൽ പിടിച്ചെടുത്ത ബാങ്ക് പാസ് ബുക്കുകളും ഹാർഡ്‌ഡിസ്കുകളും പെൻ ഡ്രൈവും മെബൈൽഫോണുകളും ചില രേഖകളും എൻഐഎ വിശദമായി പരിശോധിക്കുകയാണ്. നിരോധനത്തെത്തുടർന്നു മറ്റു സംഘടനകളിലേക്കു പോയ പ്രവർത്തകരുമായും ഇതര സംഘടനകളുമായും ഇവർ ബന്ധം തുടർന്നിരുന്നതായും സംശയിക്കുന്നു.


അന്വേഷണം യുഎഇയിലേക്കും

കൊച്ചി: സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കുന്നു. യുഎഇയിലേക്കുള്ള യാത്രയ്ക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി എൻഐഎ തേടിക്കഴിഞ്ഞു.

സ്വർണക്കടത്തിൽ യുഎഇ അറ്റാഷെയ്ക്കും കോണ്‍സൽ ജനറലിനുമെതിരേ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ ആരോപണമുന്നയിച്ച സാഹചര്യത്തിലാണ് അന്വേഷണം യുഎഇയിലേക്കു നീളുന്നത്.

സ്വർണക്കടത്തിന് നയതന്ത്ര സംവിധാനം ദുരുപയോഗം ചെയ്തോ എന്ന് എൻഐഎ പരിശോധിക്കും. പ്രതികളുടെ സാന്പത്തിക ഇടപാടുകളും പരിശോധിക്കേണ്ടതുണ്ട്. സ്വർണക്കടത്തിലെ പ്രധാന കണ്ണിയായ മൂന്നാം പ്രതി ഫൈസൽ ഫരീദ്, ദുബായ് പോലീസിന്‍റെ കസ്റ്റഡിയിലാണ്.

കള്ളക്കടത്തു സ്വർണം വാങ്ങാനുള്ള പണം സംഘടിപ്പിച്ചതും യുഎഇ കോണ്‍സലേറ്റിന്‍റെ വ്യാജമുദ്രയും സീലും വ്യാജരേഖകളും ഉണ്ടാക്കിയതും നയതന്ത്ര ബാഗേജിൽ സ്വർണം അയച്ചതും ഫൈസൽ ഫരീദാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

ജോണ്‍സണ്‍ വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.