ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കനത്ത മഴയ്ക്കു സാധ്യത
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം;   കനത്ത മഴയ്ക്കു സാധ്യത
Wednesday, August 5, 2020 1:16 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷത്തിന് കരുത്തേകി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ബംഗാൾ ഉൾക്കടലിൽ ബംഗാൾ-ബംഗ്ലാദേശ് തീരത്തിനടുത്തായി ഇന്നലെ രാവിലെയോടെ രൂപപ്പെട്ട ന്യൂനമർദം ഇന്നു കൂടുതൽ ശക്തിപ്രാപിക്കും. ന്യൂനമർദത്തിന്‍റെ പ്രഭാവത്താൽ കേരളത്തിൽ ശനിയാഴ്ച വരെ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ടെ ന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇന്ന് മുതൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വെള്ളിയാഴ്ച വരെ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കും(24 മണിക്കൂറിൽ ഏഴ് മുതൽ 20 സെന്‍റിമീറ്റർ വരെ) ശനിയാഴ്ച അതിതീവ്രമായ മഴയ്ക്കുമാണ് (24 മണിക്കൂറിൽ 20 സെന്‍റി മീറ്ററിനു മുകളിൽ) സാധ്യത.

കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും കാലവർഷം ശക്തമായി തുടരുന്നതിനിടയിലാണ്, ആശങ്കയുയർത്തി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നത്. ഇടുക്കി, പാലക്കാട് ജില്ലകളിൽ ഇപ്പോഴും ശക്തിയായ മഴ തുടരുകയുമാണ്. പീരുമേട്ടിലാണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത്, 14 സെന്‍റീമീറ്റർ. ഇടുക്കി, മൂന്നാർ എന്നിവിടങ്ങളിൽ 12 ഉം മയിലാടുംപാറയിൽ 11 ഉം തൊടുപുഴയിൽ ആറും സെന്‍റിമീറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തത്. അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെങ്ങും ജാഗ്രതാ നിർദേശം നൽകി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നു മുതൽ ശനിയാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ നാളെ മുതൽ ശനിയാഴ്ച വരെ ഓറഞ്ച് അലർട്ടും ഇന്ന് യെലോ അലർട്ടും മറ്റെല്ലാ ജില്ലകളിലും ഇന്നു മുതൽ ശനിയാഴ്ച വരെ യെലോ അലർട്ടും പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.