അര്‍ച്ചന 99ലേക്കെത്തിയത് 334ല്‍നിന്ന്
അര്‍ച്ചന 99ലേക്കെത്തിയത് 334ല്‍നിന്ന്
Wednesday, August 5, 2020 1:13 AM IST
പയ്യന്നൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ പയ്യന്നൂരിന് അഭിമാനമായി അര്‍ച്ചന കൈപ്പിടിയിലൊതുക്കിയത് 99-ാം റാങ്ക്. പയ്യന്നൂര്‍ കോടതിക്കു സമീപത്തെ പരേതനായ കെ.ഇ. ജീവരാജിന്‍റെയും പിലാത്തറ യുപി സ്‌കൂള്‍ റിട്ട.അധ്യാപിക പി.പി. ഗീതയുടെയും മകളാണ് പി.പി. അര്‍ച്ചന (24). സ്ഥിരോത്സാഹവും നിശ്ചയദാര്‍ഢ്യവുമാണ് അര്‍ച്ചനയുടെ വിജയത്തിളക്കത്തിനു പിന്നില്‍.

പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് കണ്ണൂര്‍ കോളജ് ഓഫ് എന്‍ജിനിയറിംഗില്‍നിന്ന് ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സില്‍ ബിടെക് നേടി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്ത് വൈദ്യുതി ബോര്‍ഡില്‍ സബ് സ്റ്റേഷന്‍ ഓഫീസറായി ജോലി ലഭിച്ചു. ജോലിക്കിടയിലാണ് സിവില്‍ സര്‍വീസിന്‍റെ പടവുകള്‍ കയറുന്നതിനായുള്ള പഠനവും പരീക്ഷയ്ക്കുള്ള പരിശീലനവും നടത്തിയത്.


ആദ്യശ്രമത്തില്‍ പ്രിലിമിനറി പരീക്ഷയില്‍ വിജയിച്ചെങ്കിലും പ്രധാന പരീക്ഷ എഴുതാനായില്ല. ഇതില്‍ നിരാശപ്പെടാതെ രണ്ടാമത്തെ ശ്രമത്തില്‍ 334-ാം റാങ്ക് നേടി. തുടര്‍ന്ന് പോസ്റ്റല്‍ സര്‍വീസില്‍ പ്രവേശനം നേടിയ അര്‍ച്ചന ഗാസിയാബാദിലെ പരിശീലനത്തിനിടെയാണ് വീണ്ടും സിവിൽ സർവീസ് പരീക്ഷയെഴുതി 99-ാം റാങ്ക് നേടിയത്. പഠനത്തിന്‍റെ എല്ലാ ഘട്ടത്തിലും സഹോദരനും അമ്മയും നല്‍കിയ പിന്തുണ തനിക്കു ശക്തിയായെന്ന് അർച്ചന പറയുന്നു. ബംഗളൂരുവില്‍ സോഫ്റ്റ്‌വെര്‍ എന്‍ജിനിയറായ അശ്വിന്‍ സഹോദരനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.