പാലാ: ഇന്നലെ പ്രസിദ്ധീകരിച്ച സിവിൽ സർവീസ് പരീക്ഷാഫലം പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിനു തിളക്കമാർന്ന വിജയം സമ്മാനിച്ചു. ഇന്ത്യൻ സിവിൽ സർവീസിന്റെ ഉന്നത ഉദ്യോഗസ്ഥ തലങ്ങളിലേക്ക് 15 ഉദ്യോഗാർഥികളെ കൈപിടിച്ചുയർത്തുവാൻ ഇൻസ്റ്റിറ്റ്യൂട്ടിനു കഴിഞ്ഞു.
വീണാ എസ്. സുധൻ (എഐആർ 124), ആർ.വി. റുമൈസാ ഫാത്തിമ (എഐആർ 185), ഉത്തര മേരി റെജി (എഐആർ 217), മാത്യൂസ് മാത്യു (എഐആർ 233), അനു ജോഷി (എഐആർ 264), പി. നിഥിൻ രാജ് (എഐആർ 319), സി. അർജുൻ (എഐആർ 349), ആഷിക് അലി ഐ. (എ ഐആർ 367), സി. ഷഹീൻ (എഐആർ 396), കെ.എം. ഷിയാസ് (എഐആർ 422), അരുണ്‍ കെ. പവിത്രൻ (എഐആർ 561), കെ. നിതിൻ (എ ഐആർ 565), ജോണ്‍ ജോർജ് ഡിക്കോത്തോ (എഐആർ 614), ആർ. രാഹുൽ (എഐആർ 803) എന്നിവരാണ് വിജയികൾ.
ഇൻസ്റ്റിറ്റ്യൂട്ടിലെ ചിട്ടയായ ക്ലാസുകളുടെയും മികച്ച ഉത്തരരചനാ പരിശീലനത്തിന്റെയും ഇന്റർവ്യൂ കോച്ചിംഗിന്റെയും ഫലമായാണു വിജയം. ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്ത സംരംഭമാണ് സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്.
വിജയികളെ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പുളിക്കൽ, ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ഫാ. ഫിലിപ്പ് ഞരളക്കാട്ട്, ഡയറക്ടറും ഡീനുമായ ഡോ. സിറിയക് തോമസ്, പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കൻ എന്നിവർ അഭിനന്ദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.