തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് അറുനൂറിലേറെ കോവിഡ് രോഗികൾ. സന്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണവും കുതിച്ചുയരുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 623 പേർക്ക്. ഇതിൽ 432 പേർക്കും രോഗം ബാധിച്ചത് സന്പർക്കത്തിലൂടെ. ഇവരിൽ 37 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗബാധയും സന്പർക്കത്തിലൂടെയുള്ള രോഗബാധയുമാണ് ഇന്നലത്തേത്. ഒരു മരണം കൂടി കോവിഡ് മൂലമെന്നു വ്യക്തമായി. ജൂലൈ 12 ന് മരണമടഞ്ഞ ഇടുക്കി സ്വദേശി വത്സമ്മ ജോയി (59)യുടെ പുനർ പരിശോധനഫലമാണ് പോസിറ്റീവ് ആയത്.
ഇന്നലെ രോഗം സ്ഥിരീകരീക്കപ്പെട്ടവരിൽ 96 പേർ വിദേശത്തു നിന്നും 76 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒന്പത് ആരോഗ്യ പ്രവർത്തകർക്കു രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചും, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കാസർഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിലെ ഒന്പതു ഡിഎസ്സി ജവാൻമാർക്കും രോഗം ബാധിച്ചു. ഇന്നലെ 196 പേർ രോഗമുക്തി നേടി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 9553 പേർക്കാണ്.
രോഗം സ്ഥിരീകരിക്കപ്പെട്ടവർ: തിരുവനന്തപുരം - 157, കാസർഗോഡ് - 74, എറണാകുളം - 72, പത്തനംതിട്ട, കോഴിക്കോട് - 64 വീതം, ഇടുക്കി - 55, കണ്ണൂർ - 35, കോട്ടയം - 25, ആലപ്പുഴ - 20, പാലക്കാട് - 19, മലപ്പുറം - 18, കൊല്ലം - 11, തൃശൂർ - 5, വയനാട് - 4.
സന്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം- 137, എറണാകുളം - 64, കോഴിക്കോട് - 63 പേർക്കും, കാസർഗോഡ് ജില്ലയിലെ 57 പേർക്കും, പത്തനംതിട്ട ജില്ലയിലെ 42, ഇടുക്കി - 23, കോട്ടയം - 21, കൊല്ലം - 8, ആലപ്പുഴ - 6, മലപ്പുറം - 4, കണ്ണൂർ - 3, തൃശൂർ, പാലക്കാട് - 2 വീതം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.