ഐഎഎസുകാരുടെ അറസ്റ്റിന് അനുമതി വേണ്ട
ഐഎഎസുകാരുടെ അറസ്റ്റിന് അനുമതി വേണ്ട
Thursday, July 16, 2020 12:48 AM IST
തിരുവനന്തപുരം: ക്രിമിനൽ കേസിൽപെട്ട ഐഎഎസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ ആരുടെയും അനുമതി വേണ്ട. എന്നാൽ, അറസ്റ്റ് നടപടിയിലേക്കു കടക്കുന്നതിനു തൊട്ടു മുന്പു വിവരം സംസ്ഥാന ചീഫ് സെക്രട്ടറിയെ അന്വേഷണ സംഘം അറിയിക്കാറുണ്ട്. അടുത്തിടെയുണ്ടായ ഐഎഎസുകാരുടെ അറസ്റ്റുകളിലെല്ലാം ചീഫ് സെക്രട്ടറിയെ ഇക്കാര്യം മുൻകൂട്ടി അറിയിച്ചിട്ടുമുണ്ട്. ഇതു കീഴ‌്‌വഴക്കം മാത്രമാണ്. അറിയിക്കണമെന്ന് അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടത്തിൽ പറയുന്നില്ല.

എന്നാൽ, സെക്രട്ടേറിയറ്റിനകത്തു കയറി ബന്ധപ്പെട്ട സെക്രട്ടറിയുടെയോ മറ്റ് ഉദ്യോഗസ്ഥന്‍റെയോ ഓഫീസിൽ റെയ്ഡ് നടത്താൻ ചീഫ് സെക്രട്ടറിയുടെ അനുമതി ആവശ്യമാണ്. രാജ്യദ്രോഹക്കേസുകൾ അടക്കമുള്ള വിഷയങ്ങളിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടാൽ ദേശീയ അന്വേഷണ ഏജൻസിക്കും മറ്റും ഇതിൽ നേരിയ ഇളവുണ്ട്. ക്രിമിനൽ കേസിൽ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായാൽ അടുത്ത 24 മണിക്കൂറിനകം ഇദ്ദേഹത്തെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തിരിക്കണം.

അച്ചടക്ക നടപടിക്ക് ഇടയാക്കിയ സംഭവം വിവരിച്ചു കൊണ്ടുള്ള റിപ്പോർട്ട് 48 മണിക്കൂറിനകം സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയത്തെ അറിയിച്ചിരിക്കണമെന്നും ചട്ടത്തിൽ നിഷ്കർഷിക്കുന്നു.


ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ഉദ്യോഗസ്ഥർക്കെതിരേയുണ്ടാകുന്ന സിവിൽ കേസുകളുമായി ബന്ധപ്പെട്ടു സർക്കാരിന്‍റെ പരിരക്ഷ ലഭിക്കും. ഉദാഹരണത്തിന് സിവിൽ കേസുകളുമായി ബന്ധപ്പെട്ടു നടപടി സ്വീകരിക്കുന്ന ജില്ലാ കളക്ടറോ റവന്യു സെക്രട്ടറിയോ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടി സ്വീകരിച്ചാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനു വേണ്ടി സർക്കാരിന് അപ്പീൽ നൽകാം. ഔദ്യോഗിക കൃത്യനിർവഹണത്തിനു പരിരക്ഷ ഉറപ്പാക്കാനാണു നടപടി നിഷ്കർഷിക്കുന്നത്.

കഴിഞ്ഞ ഏതാനും നാളുകൾക്കുള്ളിൽ പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്തു സെക്രട്ടറി ടി.ഒ. സൂരജിനും മാധ്യമ പ്രവർത്തകനായ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ സർവേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനും അറസ്റ്റിലായിരുന്നു. ക്രിമിനൽ കേസിൽ പ്രതിചേർക്കപ്പെടുന്ന എംഎൽഎമാരെ അറസ്റ്റ് ചെയ്യുന്നതിനും സ്പീക്കറെ അറിയിച്ചാൽ മതി.

കെ. ഇന്ദ്രജിത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.