ആരിൽ നിന്നും രോഗം പകരാം: സർക്കാരിന്‍റെ പുതിയ ജാഗ്രതാ നിർദേശം
ആരിൽ നിന്നും രോഗം പകരാം:  സർക്കാരിന്‍റെ പുതിയ ജാഗ്രതാ നിർദേശം
Wednesday, July 15, 2020 11:29 PM IST
തിരുവനന്തപുരം: ’ ആരിൽ നിന്നും രോഗം പകരാം’ ബ്രേക്ക് ദി ചെയിൻ മൂന്നാം ഘട്ട കാന്പയിൻ തുടങ്ങുന്പോൾ സർക്കാർ മുന്നോട്ടു വയ്ക്കുന്ന ജാഗ്രതാനിർദേശമാണിത്. ‘ജീവന്‍റെ വിലയുള്ള ജാഗ്രത’ എന്ന മുദാവാക്യം ഉയർത്തിയാണ് മൂന്നാംഘട്ട കാന്പയിൻ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗികളിൽ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതിനാലാണ് കോവിഡ് വ്യാപനത്തിന്‍റെ ഈ ഘട്ടത്തിൽ ബ്രേക്ക് ദി ചെയിൻ ക്യാന്പയിനിന്‍റെ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ഇങ്ങനെയൊരു ജാഗ്രതാനിർദേശം നൽകുന്നത്.

ദിവസവും സന്പർക്കം പുലർത്തുന്ന മാർക്കറ്റുകൾ, തൊഴിലിടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് ആരിൽ നിന്നും ആർക്കും രോഗം പകരാനിടയുണ്ട്. അതുകൊണ്ട് ഒരാളിൽ നിന്നും മിനിമം രണ്ടു മീറ്റർ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിത വലയം തീർക്കാൻ എല്ലാവരും ശ്രദ്ധിക്കണം.


ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റർ അകലം ഉറപ്പുവരുത്തണം. ഈ സുരക്ഷിത വലയത്തിനുള്ളിൽ നിന്നു കൊണ്ട് മാസ്ക് ധരിച്ചും സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയും വൈറസ് വ്യാപനത്തിന്‍റെ കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ആൾകൂട്ടം ഒരു കാരണവശാലും അനുവദിക്കരുതെന്നു മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.