സ്വർണം കടത്താൻ യുഎഇയുടെ വ്യാജമുദ്ര
സ്വർണം കടത്താൻ  യുഎഇയുടെ  വ്യാജമുദ്ര
Tuesday, July 14, 2020 1:07 AM IST
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിൽ സ്വര്‍ണം കടത്തിയ കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും 21 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് ഇരുവരെയും ചോദ്യം ചെയ്യലിനായി ഒൻപതു ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടത്.

ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്താനായി പ്രതികൾ ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമാണെന്ന് എൻഐഎ കോടതിയെ ബോധി പ്പിച്ചു. ഫൈസൽ ഫരീദാണ് വ്യാജരേഖകൾ ചമച്ചതെന്നും ബാഗേജിന് നയതന്ത്രപരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇതെന്നും എൻഐഎ അറിയിച്ചു. കോൺസലേറ്റുമായും ഉദ്യോഗസ്ഥരുമായും ഇതിനു ബന്ധമില്ല. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷയിലാണ് എൻഐഎ ഇതു പറയുന്നത്.

കേസില്‍ വന്‍ ഗൂഢാലോചന നടന്നതായും പ്രതികള്‍ കടത്തിയ സ്വര്‍ണം ജ്വല്ലറികള്‍ക്കല്ല നല്‍കിയതെന്നും തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. ‌ഇന്ത്യയും യുഎഇയുമായുള്ള നയതന്ത്ര ബന്ധത്തെതന്നെ ബാധിക്കുന്ന പ്രവൃത്തികളാണ് ഇത്തരം കള്ളക്കടത്ത് സംഘത്തിലൂടെയുണ്ടായത്. സ്വപ്നയും സന്ദീപും യുഎഇ കോണ്‍സലേറ്റില്‍നിന്ന് അകാരണമായി ജോലി രാജിവച്ചവരാണ്. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ചു വിശദമായ ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നും എന്‍ഐഎ വ്യക്തമാക്കി.

കസ്റ്റഡിയില്‍ കഴിയുന്ന കാലയളവില്‍ പ്രതികള്‍ക്ക് അവരുടെ അഭിഭാഷകനുമായി ബന്ധപ്പെടാന്‍ അവസരം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. മാനസികമോ ശാരീരികമോ ആയ പീഡനങ്ങളൊന്നുമുണ്ടാവരുത്. തുടര്‍ച്ചയായി മൂന്നു മണിക്കൂറില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പാടില്ല. മൂന്നു മണിക്കൂറിനുശേഷം ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണം.


കോടതിയില്‍ തിരികെ ഹാജരാക്കുമ്പോള്‍ പ്രതികളുടെ മാനസികവും ശാരീരികവുമായ അവസ്ഥ ബോധ്യപ്പെടുന്ന മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കണം. കസ്റ്റഡിയില്‍ വയ്ക്കുന്ന കാലയളവില്‍ സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിക്കണം.

കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി ജൂലൈ 21 നു രാവിലെ 11 നു കോടതിയില്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഇതിനിടെ, കഴിഞ്ഞ ദിവസം കസ്റ്റംസ് പിടിയിലായ രണ്ടാം പ്രതി മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി കെ.ടി. റമീസിനെ കൊച്ചിയിലെ അഡീ. ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ആലുവ സബ് ജയിലിലേക്കാണു റിമാന്‍ഡ് ചെയ്തത്.
അതേസമയം, പിടികിട്ടാനുള്ള മൂന്നാം പ്രതി ഫൈസല്‍ ഫരീദിനായി വാറൻഡ് പുറപ്പെടുവിക്കാൻ കോടതിയില്‍ എന്‍ഐഎ അപേക്ഷ സമര്‍പ്പിച്ചു. ഫൈസലിന്‍റെ ശരിയായ വിലാസം രേഖപ്പെടുത്തിയുള്ള റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്.

ദുബായിലെ വ്യവസായി ഫാസില്‍ ഫരീദ് കൊച്ചി സ്വദേശിയാണെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാല്‍, ഇയാൾ തൃശൂർ കയ്പമംഗലം പുത്തന്‍പള്ളി സ്വദേശിയാണ്. ഫാസിലെന്ന് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത് ഫൈസല്‍ എന്നാക്കണമെന്നും അപേക്ഷയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.