സ്വര്‍ണക്കടത്ത് കേസ് : കൂടുതല്‍ പേര്‍ക്കു പങ്കെന്നു കസ്റ്റംസ്
സ്വര്‍ണക്കടത്ത് കേസ് : കൂടുതല്‍ പേര്‍ക്കു പങ്കെന്നു കസ്റ്റംസ്
Sunday, July 12, 2020 12:40 AM IST
കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പേര്‍ക്കു ബന്ധമുണ്ടെന്ന് കസ്റ്റംസ് സ്ഥിരീകരണം. സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസില്‍ കൂടുതല്‍ ആളുകളുണ്ടെന്ന നിഗമനത്തിലേക്ക് കസ്റ്റംസ് എത്തിയത്. പ്രധാന കണ്ണികളായ അഞ്ചു പേരെക്കൂടി തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായുമാണു സൂചന.
ആര്‍ക്കൊക്കെയാണ് താന്‍ സ്വര്‍ണം കൈമാറിയിരുന്നത് എന്നതു സംബന്ധിച്ച് സരിത് നല്‍കിയ മൊഴിയാണ് കേസിലെ കൂടുതല്‍ കണ്ണികളിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.

ഇടപാടില്‍ തനിക്ക് 24 ശതമാനം കമ്മീഷന്‍ ലഭിക്കുന്നുണ്ടെന്നും അതിനപ്പുറം ഒന്നുമറിയില്ലെന്നുമാണ് സരിത് കസ്റ്റംസിനു നല്‍കിയ മൊഴി. ബാഗ് വഴി എത്തുന്ന സ്വര്‍ണം സ്വീകരിച്ച് അടുത്തയാളുകള്‍ക്കു കൈമാറുകയാണു താന്‍ ചെയ്യുന്നത്. അതിനു ശേഷവും മുമ്പും എന്താണു സംഭവിക്കുന്നതെന്ന് അറിയില്ല. ഇതു കയറ്റി അയയ്ക്കുന്നയാളുകളെക്കുറിച്ചോ അവസാനം എവിടേക്ക് എത്തിച്ചേരുന്നുവെന്നതിനെക്കുറിച്ചോ വിവരമില്ലെന്നുമാണ് സരിത് കസ്റ്റംസിനോട് വ്യക്തമാക്കിയിട്ടുള്ളത്.


അതേസമയം കസ്റ്റംസിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടാൻ കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. കസ്റ്റംസ്, എൻഐഎ എന്നിവയുമായി ഏകോപിച്ചു പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖ്റെ മേൽനോട്ടം വഹിക്കും.

സ്വര്‍ണക്കടത്ത് കേസ് : ദൃശ്യങ്ങൾ കൈമാറി

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്‍റർപ്രൈസസിനു (കെഎസ്ഐഇ) കീഴിലെ കാർഗോ കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസിനു കൈമാറി. ഇന്നലെയാണ് കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണർ എത്തി ഹാർഡ് ഡിസ്ക് ഉൾപ്പെടെ ഏറ്റുവാങ്ങിയത്. കേസുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങൾ സിസിടിവി യിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷ.
സജീവമായ 23 സിസിടിവി കാമറകൾ കാർഗോ കോംപ്ലക്സിലുണ്ട്. ഈ സിസിടിവി ദ്യശ്യങ്ങൾ കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണറുടെ മുറിയിലിരുന്ന് കാണാനും സൗകര്യമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.