സിബിഎസ്ഇ സിലബസ് ലഘൂകരണം:രാഷ്‌ട്രീയ അജണ്ടയ്ക്കുള്ള ശ്രമമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
സിബിഎസ്ഇ സിലബസ് ലഘൂകരണം:രാഷ്‌ട്രീയ അജണ്ടയ്ക്കുള്ള ശ്രമമെന്ന് 
സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Sunday, July 12, 2020 12:24 AM IST
കൊച്ചി: സിബിഎസ്ഇ സിലബസ് ലഘൂകരണത്തിന്‍റെ പേരില്‍ രാഷ്‌ട്രീയ അജണ്ടയാണ് കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്നു കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍.

മതേതരത്വം, ദേശീയത, ജനാധിപത്യം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്. വരുംതലമുറയിലേക്ക് ഈ ആത്മാവിനെ പകര്‍ന്നുകൊടുക്കേണ്ടവര്‍തന്നെ ഇവ മുറിച്ചുമാറ്റുന്നത് ആത്മഹത്യാപരമാണ്. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഒന്പതു മുതല്‍ 12വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളില്‍ 30 ശതമാനം കുറവു വരുത്തുന്നതിന്‍റെ മറവില്‍ ഒരു തലമുറയെ മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയമാക്കുന്നത് എതിര്‍ക്കപ്പെടണം. സിലബസ് വെട്ടിച്ചുരുക്കല്‍ വിവാദം അനാവശ്യമെന്ന് പറയുന്ന കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ ജനങ്ങളെ വിഡ്ഢികളാക്കാതെ തിരുത്തല്‍ നടപടികള്‍ക്ക് തയാറാകുകയാണ് വേണ്ടത്.

സിബിഎസ്ഇയുടെ സിലബസില്‍ പരമപ്രധാനവും രാജ്യത്തിന്‍റെ സത്തയുള്‍ക്കൊള്ളുന്നതുമായ പാഠഭാഗങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും തീരുമാനം റദ്ദാക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.