കോവിഡ് -19: എംജി വാഴ്സിറ്റിയിൽ സന്ദർശകർക്കു കർശന നിയന്ത്രണം
Friday, July 10, 2020 11:55 PM IST
കോട്ടയം: കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എംജി യൂണിവേഴ്സിറ്റിയിൽ സന്ദർശകർക്കു കർശനനിയന്ത്രണം ഏർപ്പെടുത്തി. ഒൗദ്യോഗികാവശ്യങ്ങൾക്ക് സർവകലാശാല അറിയിപ്പനുസരിച്ച് എത്തുന്നവരെ മാത്രമേ കാന്പസിൽ പ്രവേശിപ്പിക്കൂ. രേഖകൾ കാണിച്ച് പേരുവിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷമേ സർവകലാശാല അറിയിപ്പ് നൽകിയതനുസരിച്ച് എത്തുന്ന സന്ദർശകരെ കാന്പസിൽ പ്രവേശിപ്പിക്കൂ.
വിദ്യാർഥികളും പൊതുജനങ്ങളും സർവകലാശാലയുടെ ഓണ്‍ലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണം. ഒറിജിനൽ ഡിഗ്രി, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാർഡ്, ജനുവിനസ് വെരിഫിക്കേഷൻ, ട്രാൻസ്ക്രിപ്റ്റ്, സെമസ്റ്റർവൈസ് ഗ്രേഡ് കാർഡ്, ഇക്വലൻസി, എലിജിബിലിറ്റി, മൈഗ്രേഷൻ, മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ, കോഴ്സ് സർട്ടിഫിക്കറ്റ്, കണ്ടൊണേഷൻ, റീ അഡ്മിഷൻ, ഇന്റർകോളജ് ട്രാൻസ്ഫർ എന്നിവയ്ക്ക് സർവകലാശാല വെബ്സൈറ്റിലെ ‘ഓണ്‍ലൈൻ ആപ്ലിക്കേഷൻ പോർട്ടൽ’, ഓണ്‍ലൈൻ സർട്ടിഫിക്കറ്റ് പോർട്ടൽ’ എന്നീ ലിങ്കുകൾ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി ലഭ്യമല്ലാത്ത സേവനങ്ങൾക്ക് gener altapaladmn@ mgu.ac.in, [email protected] എന്നീ ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
സർവകലാശാലയിൽ ജീവനക്കാർ മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്. ബ്രേക് ദ ചെയിൻ കാന്പയിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള കിയോസ്കുകളിലെ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയതിനുശേഷമേ ഓഫീസിൽ പ്രവേശനം അനുവദിക്കുന്നുള്ളൂ.
തെർമൽ സ്കാനർ ഉപയോഗിച്ച് ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധനയും ദിവസവും നടത്തുന്നുണ്ട്. മറ്റു സെക്ഷനുകൾ സന്ദർശിക്കുന്നതിന് ജീവനക്കാർക്ക് നിയന്ത്രണമുണ്ട്. അഭിമുഖങ്ങൾക്കും ഒൗദ്യോഗിക ഹിയറിങ്ങുകൾക്കും ഓണ്‍ലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ലിഫ്റ്റിൽ ഒരേ സമയം നാലു പേരെയേ അനുവദിക്കൂ. സർവീസ് സംഘടനകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചേ പ്രവർത്തനങ്ങൾ നടത്താവൂവെന്നു യൂണിവേഴ്സിറ്റി വ്യക്തമാക്കി.