യുവദന്പതികളുടെ മരണം ആത്മഹത്യ
യുവദന്പതികളുടെ മരണം ആത്മഹത്യ
Wednesday, July 8, 2020 11:16 PM IST
മാന്നാർ: യുവ ദന്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നും സാന്പത്തികബുദ്ധിമുട്ടുമൂലം ചെയ്തതെന്നും പ്രാഥമിക നിഗമനം. പെയിന്‍റിംഗ് തൊഴിലാളിയായ അടൂർ കുരന്പാല കുന്നുകോട്ട് വിളയിൽ ജിതിൻ(30), ഭാര്യ വെട്ടിയാർ സ്വദേശിനിയായ ദേവിക ദാസ്(20)എന്നിവരെയാണ് കഴിഞ്ഞദിവസം ചെന്നിത്തലയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രണയത്തിലായിരുന്ന ഇരുവരും രണ്ടുവർഷം മുന്പ് നാട്ടിൽനിന്നു ഒളിച്ചോടിയിരുന്നു. എന്നാൽ ദേവികയുടെ വീട്ടുകാർ കുറത്തിയാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇവരെ കണ്ടെത്തുകയും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതിനു പോക്സോ പ്രകാരം കേസ് എടുത്തിരുന്നു. ദേവികയെ ബാലികാ സദനത്തിൽ വിടുകയും ചെയ്തു.

പെണ്‍കുട്ടി പ്രായപൂർത്തിയായ ശേഷം മാർച്ച് മുതൽ ചെന്നിത്തലയിൽ ഇരുവരും വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്നലെ ജോലിക്ക് ചെല്ലാതിരുന്നതിനെ തുടർന്ന് കരാറുകാരൻ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരും മരിച്ച നിലയിൽ കാണപ്പെട്ടത്. ജിതിൻ തൂങ്ങി മരിച്ച നിലയിലും ദേവിക കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. മാന്നാർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. കോവിഡ് പരിശോധനയ്ക്കും മറ്റുതുടർനടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്കി.


ദേവികയ്ക്ക് എറണാകുളത്തെ ഒരു മാളിൽ ജോലിയുണ്ടായിരുന്നുവെങ്കിലും ലോക്ഡൗണിൽ ഇത് ഇല്ലാതായിരുന്നു. പെയിന്‍റിംഗ് തൊഴിലാളിയായ യുവാവിന് ലോക്ഡൗണിനു ശേഷം വല്ലപ്പോഴുമാണ് തൊഴിൽ ലഭിച്ചിരുന്നത്. സാന്പത്തികമായ ബുദ്ധിമുട്ടുകൾ ഇവരെ വലച്ചിരുന്നു. ദേവിക എഴുതിയ ആത്മഹത്യാ കുറിപ്പിൽ ആഗ്രഹിച്ച ജീവിതം വിവാഹത്തിനു ശേഷം ലഭിച്ചില്ലെന്ന് പറയുന്നു. ജിതിന്‍റെ കുറിപ്പിൽ സാന്പത്തിക പ്രശ്നങ്ങളാൽ വേണ്ടത്ര രീതിയിൽ ഭാര്യയെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്നും സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും പരസ്പര ധാരണയാൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്‍റെ പ്രഥമിക നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.