സ്വപ്നക്കുരുക്ക് ; 15 കോടിയുടെ സ്വർണക്കടത്തിനു പിന്നിൽ ഐടി ഉദ്യോഗസ്ഥ
സ്വപ്നക്കുരുക്ക് ; 15 കോടിയുടെ സ്വർണക്കടത്തിനു പിന്നിൽ ഐടി ഉദ്യോഗസ്ഥ
Tuesday, July 7, 2020 12:57 AM IST
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാ റ്റിക് ബാഗേജിൽ 15 കോടി രൂപയിലധികം വിലവരുന്ന 35 കിലോ സ്വർണം കടത്തിയ കേസിൽ മുഖ്യ ആസൂത്രകയെന്നു കരുതുന്ന സ്വപ്ന സുരേഷ് സംസ്ഥാന സർക്കാരിന്‍റെ ഐടി വകുപ്പിലെ ഉദ്യോഗസ്ഥ. ഇവർക്കു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം. ശിവശങ്കറുമായുള്ള അടുത്ത ബന്ധം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കി. യുഎഇ കോണ്‍സുലേറ്റിലെ മുൻ ഉദ്യോഗസ്ഥ കൂടിയായ സ്വപ്ന ഇപ്പോൾ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചു. സ്വപ്നയെ ഐടി വകുപ്പിൽനിന്നു പിരിച്ചുവിട്ടു.

കസ്റ്റംസ് പിടിച്ചെടുത്ത സ്വർണം വിട്ടുകിട്ടുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നതായും ആരോപണമുണ്ട്. ഇതിനിടെ സ്വപ്ന സുരേഷ് ഐടി സെക്രട്ടറി എം. ശിവശങ്കറിനൊപ്പം നിൽക്കുന്ന ചിത്രവും പുറത്തു വന്നു. നേരത്തെ യുഎഇ കോണ്‍സുലേറ്റിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്നയെ ചില ആരോപണങ്ങളുമായി ബന്ധപ്പെട്ടു പിരിച്ചു വിട്ടിരുന്നു.

തൊട്ടുപിന്നാലെ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ആന്‍ഡ് ടെക്നോളജി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്കിന്‍റെ മാർക്കറ്റിംഗ് ലെയ്സണ്‍ ഓഫീസറായി അവർ നിയമിതയായി. ഇതിനു കാരണക്കാരനായതും ഐടി സെക്രട്ടറിയാണെന്നു പറയുന്നു.

കഴിഞ്ഞ മാസം 30-നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണു സ്വർണം കണ്ടെത്തിയത്. അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുൻ പിആർഒ സരിത്തും സ്വപ്നയും തിരുവനന്തപുരത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുന്പോൾ തന്നെ സ്വപ്നയും സരിതും ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.


സ്വപ്ന നേരത്തേ താമസിച്ചിരുന്ന തിരുവനന്തപുരം മുടവൻമുഗളിലെ ഫ്ളാറ്റിൽ ഐടി സെക്രട്ടറി എം.ശിവശങ്കർ നിരന്തരം വന്നിരുന്നതായി അവിടത്തെ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കോണ്‍സുലേറ്റിൽ ജോലി ചെയ്യു ന്പോഴാണു സ്വപ്ന ഫ്ളാറ്റിൽ താമസിച്ചിരുന്നത്. രാത്രി വൈകിയും ഫ്ളാറ്റിൽ ആളുകൾ വരുമായിരുന്നു. സർക്കാരിന്‍റെ ഔദ്യോഗിക വാഹനത്തിലാണു ശിവശങ്കറും ഇവിടെ വന്നിരുന്നത്. മദ്യപാനമുൾപ്പെടെ രാത്രി പാർട്ടികളും ഫ്ളാറ്റിൽ നടക്കുമായിരുന്നു.

രാത്രി വൈകി മാത്രം പോകുന്ന ശിവശങ്കറിനു ഗേറ്റ് തുറന്നുകൊടുക്കാൻ താമസിച്ചതിന്‍റെ പേരിൽ സ്വപ്നയുടെ ഭർത്താവ് സെക്യൂരിറ്റിക്കാരനെ മർദിച്ചു. ഇതിന്‍റെ പേരിൽ പോലീസിൽ പരാതിപ്പെട്ടെ ങ്കിലും ഉന്നത ഇടപെടൽ മൂലം തുടർനടപടി ഉണ്ടായില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.


കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുള്ള യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരനായ പി.ആര്‍. സരിത്തിനെ കസ്റ്റംസ് കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തു.

കള്ളക്കടത്ത് പിടികൂടിയതിനു പിന്നാലെ കഴിഞ്ഞ ദിവസം വൈകിട്ട് കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചിയിലെത്തിക്കുകയായിരുന്നു. നിരവധി തവണ വിദേശത്ത് നിന്ന് ഡിപ്ളോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയതായും കോണ്‍സുലേറ്റിലെ ചില ജീവനക്കാര്‍ക്ക് കടത്തുമായി ബന്ധമുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.