സമൂഹവ്യാപനം ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി
സമൂഹവ്യാപനം ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി
Tuesday, July 7, 2020 12:57 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹവ്യാപന ഭീഷണി നിലനിൽക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിൽ ആവശ്യമായ കരുതൽ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ട്രിപ്പിൽ ലോക്ക്ഡൗണ്‍, വ്യാപകമായ ടെസ്റ്റിംഗ്, പ്രാദേശികതലത്തിൽ അധിക ജാഗ്രത എന്നിവയെല്ലാം ഏർപ്പെടുത്തിയത് ഇതിന്‍റെ ഭാഗമായാണ്. ഇത്തരം നടപടികളോട് ജനങ്ങൾ സഹകരിക്കണം.

രോഗവ്യാപന സാധ്യത കണക്കിലെടുത്ത് മംഗലാപുരത്തേക്കും തിരികെയും ദിവസേനയുളള യാത്ര അനുവദിക്കാനാവില്ല. ജോലിയുമായി ബന്ധപ്പെട്ട് ദിവസവും പോകുന്നവർ മാസത്തിൽ ഒരു തവണ മാത്രം അതിർത്തി കടക്കുന്ന വിധത്തിൽ ക്രമീകരണമുണ്ടാക്കണം. ഐടി മേഖലയിൽ മിനിമം പ്രവർത്തന സൗകര്യം അനുവദിക്കും. ബാക്കിയുള്ളവർ തുടർന്നും വർക്ക് ഫ്രം ഹോം രീതി പിന്തുടരണം. തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ ട്രിപ്പിൾ ലോക്ക്ഡൗണിന്‍റെ ഭാഗമായി ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ഇതിന് പരിഹാരം കാണും. മന്ത്രിമാരുടെ ഓഫീസുകൾ ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കും.


രോഗം ഭേദമായവർ ഡിസ്ചാർജായശേഷം ഉടൻ തന്നെ സമൂഹത്തിൽ സ്വതന്ത്രമായി സഞ്ചരിക്കരുത്. കുറച്ചു ദിവസം വീട്ടിൽ തന്നെ കഴിയണം. മരണമടഞ്ഞവരുടെ പരിശോധന വേഗം പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കും. നിലവിൽ ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം നഗരത്തിൽ അത്യാവശ്യ ഘട്ടങ്ങളിൽ തിരുവനന്തപുരം നഗരത്തിന് അകത്തേക്കും പുറത്തേക്കും പോകാൻ അനുമതി നൽകും. മറ്റു ജില്ലകളിൽ നിന്നുള്ള രോഗികളെ നഗരത്തിലെ സ്പെഷലൈസ്ഡ് ആശുപത്രികളിലേക്കു മാറ്റുന്നതു പോലെയുള്ള കാര്യങ്ങളാണ് അനുവദിക്കുക. പൊന്നാനിയിലെ ട്രിപ്പിൽ ലോക്ക്ഡൗണ്‍ ഫലപ്രദമായെന്നും ഇവിടത്തെ നിയന്ത്രണം ഒഴിവാക്കുകയാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.